എൻജിനിയർമാർ ഇല്ല; സന്പൂർണ വൈദ്യുതീകരണം പാളുന്നു

12:18 AM Mar 22, 2017 | Deepika.com
കൽപ്പറ്റ: വൈദ്യുതി ബോർഡ് സന്പൂർണ വൈദ്യുതീകരണത്തിനായി പ്രയത്നിക്കുന്പോഴും വയനാട്ടിൽ പല സെക്‌‌ഷൻ ഓഫീസുകളിലും അസിസ്റ്റന്‍റ് എൻജിനീയർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇത് ജില്ലയിലെ വൈദ്യുതീകരണ ജോലികൾ മാർച്ച് 31നകം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കയാണ്. ഈ മാസം അവസാനത്തോടെ സന്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം നടത്താനാണ് അധികൃതരുടെ നീക്കം.
വൈദ്യുതീകരണ ജോലികൾ ഏകോപിപ്പിക്കാനും ഇലക്ട്രിക്കൽ സെക്‌‌ഷൻ ഓഫീസുകളുടെ പൂർണചുമതല നിർവഹിക്കാനും ഉത്തരവാദപ്പെട്ട അസിസ്റ്റന്‍റ് എൻജിനിയർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ഇതര ജീവനക്കാരുടെ ജോലിഭാരം വർധിക്കാനും കാര്യക്ഷമത കുറയാനും കാരണമാകുകയാണ്. ജില്ലയിൽ മേപ്പാടി, ബത്തേരി വെസ്റ്റ്, പടിഞ്ഞാറത്തറ, പാടിച്ചിറ, വെള്ളമുണ്ട, കോറോം തുടങ്ങി നിരവധി സെക്‌‌ഷൻ ഓഫീസുകളിലാണ് അസിസ്റ്റന്‍റ് എൻജിനിയർമാർ ഇല്ലാത്തത്. ഇവിടങ്ങളിൽ അസിസ്റ്റന്‍റ് എൻജിനിയർമാരുടെ ചുമതല നിർവഹിക്കുന്നത് സബ് എൻജിനിയർമാരാണ്.
ജില്ലയിൽ വൈദ്യുതി വകുപ്പിൽ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർമാർ, കാഷ്യർ, മീറ്റർ റീഡർ തുടങ്ങിയ തസ്തികകളിലും ഒഴിവുകൾ നികത്താൻ ബാക്കിയാണ്. മുഴുവൻ ഒഴിവുകളിലും നിയമനം നടത്തി ബോർഡിന്‍റെയും ജീവനക്കാരുടെയും കാര്യക്ഷമത വർധിപ്പിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ വർക്കിംഗ് പ്രസിഡന്‍റ് ടി.കെ. ബേബി പ്രശാന്ത് അധ്യക്ഷത വഹിച്ചു. കെ.എം. ജംഹർ, എൽദോ കെ. ഫിലിപ്പ്, എ.കെ. സുനിൽ, പി.ജി. രമേഷ്, കെ.യു. ജോർജ്, ജസ്ലിൻ കുര്യാക്കോസ്, എ. ഉമ്മർ, എം.എം. ബോബിൻ, സുബീർ എന്നിവർ പ്രസംഗിച്ചു.