വഴിക്കായി നിർധന കുടുംബം വഴിയോരത്ത്

11:34 PM Mar 21, 2017 | Deepika.com
വൈക്കം: വീട്ടിലേക്കു കയറാൻ വഴിയില്ലാതായതോടെ നിർധന കുടുംബം വഴിയോരത്ത് ടെന്‍റ് കെട്ടി ഭക്ഷണം പാകം ചെയ്ത് അന്തിയുറങ്ങുന്നു. ഉദയനാപുരം നേരേകടവ് വല്യാറ ക്ഷേത്രത്തിനു സമീപം തറയിൽ പ്രസന്നനും കുടുംബവുമാണ് വീട്ടിലേക്കുള്ള വഴിക്കായി രണ്ടുദിവസമായി സമരം നടത്തിവരുന്നത്.
പതിറ്റാണ്ടുകളായി ഇവർ പോകുന്നത് സമീപവാസിയുടെ വീട്ടുവളപ്പിലൂടെയാണ്. എന്നാൽ ഇവർ തമ്മിൽ തർക്കം നേരിട്ടതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വിധി പ്രസന്നനും കുടുംബത്തിനും അനുകൂലമായിരുന്നു. ഇത് സ്ഥാപിച്ചെടുക്കാൻ കോടതി ജീവനക്കാർ പോലീസിനൊപ്പം തിങ്കളാഴ്ച എത്തിയപ്പോൾ എതിർകക്ഷിയും കുടുംബവും വീടു പൂട്ടി മാറിയിരുന്നു. ഇതിനെ തുടർന്നാണ് പ്രസന്നനും കുടുംബവും റോഡിൽ സമരം ആരംഭിച്ചത്.