കോട്ടയം: "എനിക്ക് വിധിയിൽ ഒരു ടെൻഷനുമില്ല. വീട്ടുകാരെ ഓർത്ത് ആകുലതയുമില്ല. വീട്ടിൽ സാന്പത്തിക ബാധ്യതയെത്തുടർന്നാണു കേരളത്തിലേക്കു വന്നതെന്നും കൊല്ലത്ത് ഒരു ഹോട്ടലിൽ പ്രശ്നമുണ്ടായതിനെത്തുടർന്നാണു കോട്ടയത്തേക്കു എത്തിയതെന്നും നരേന്ദർ കുമാർ വിധി കേട്ടശേഷം പ്രതികരിച്ചു. നാല് വർഷം മുന്‍പ് ഭാര്യ മകനുമൊത്ത് വീടുവിട്ടുപോയിരുന്നു. ഇതിനുശേഷം വീട്ടുകാരുമായി ബന്ധമില്ല.
വീട്ടിൽ സാന്പത്തിക ബാധ്യതയുണ്ട്. ബാങ്ക് ലോണ്‍ എടുത്തതിനുശേഷം ജപ്തി നടപടികൾ നേരിടുകയാണ്.
ഇപ്പോൾ അമ്മ, ജേഷ്ഠൻ, അനുജൻ, ജേഷ്ഠന്റെ മകൻ എന്നിവർ വീട്ടിലുണ്ടെന്നും നരേന്ദർ പറഞ്ഞു.
"എനിക്ക് വിധിയിൽ ഒരു ടെൻഷനുമില്ല'
11:22 PM Mar 21, 2017 | Deepika.com