ഓടയിലെ മലിനജലം മണിമലയാറ്റിലേക്ക്: പ്രതിഷേധവുമായി നാട്ടുകാർ

10:03 PM Mar 21, 2017 | Deepika.com
മുണ്ടക്കയം: ടൗണിലൂടെ ഒഴുകി മണിമലയാറ്റിൽ ചെന്നെത്തുന്ന ഓടയിലെ മലിന ജലം പ്രതിഷേധങ്ങൾക്ക് ഇടനൽകുന്നു. ബൈപാസ് നിർമാണ സ്ഥലത്ത് നിന്ന് ഓടയുടെ നീരൊഴുക്ക് അടഞ്ഞതിനെ തുടർന്ന് സെന്‍റ് മേരീസ് പള്ളി പറമ്പിലേക്ക് മലിന ജലം ഒഴുകിയിരുന്നു. ഈ സ്ഥലത്ത് ഇന്നലെ ജെസിബി ഉപയോഗിച്ച് മണ്ണിട്ട് മൂടുവാൻ ശ്രമം നടത്തിയതാണ് പ്രതിഷേധത്തിന് ഇടനൽകിയത്.‌
ഓട മണിമലയാറ്റിലേക്ക് തുറന്ന് വിടാൻ പറ്റില്ലെന്ന നിലപാടുമായി ഒരുസംഘം ആളുകൾ പ്രതിഷേധവുമായി രംഗത്ത് വന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ്, പോലീസ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയും അനുരഞ്ജന ചർച്ച നടത്തുകയുമായിരുന്നു. പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്‍റ് കെ.എസ്. രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ പ്രശ്നത്തിന് താത്കാലിക പരിഹാരം കാണാം എന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രശ്നങ്ങൾ കെട്ടടങ്ങിയത്.‌
മണിമലയാറിന്‍റെ തീരത്ത് ബൈപാസിന് സമീപത്തായി വലിയ കുഴിയെടുത്ത് മലിന ജലം അതിലേക്ക് ഒഴുക്കി താത്കാലിക പരിഹാരം കാണുവാനാണ് തീരുമാനമായത്. ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ടൗണിലെ കടകളിൽ പരിശോധന നടത്തി ഓടയിലേക്ക് തുറന്ന് വച്ചിരിക്കുന്ന പൈപ്പുകൾ അടപ്പിക്കുവാനും പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണുവാൻ എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉൾപെടുത്തിയുള്ള കമ്മിറ്റി രൂപീകരിച്ച് പിഡബ്ല്യുഡി അധികൃതരെ നേരിൽകണ്ട് ചർച്ച നടത്തുവാനും യോഗം തീരുമാനിച്ചു.‌