എം.പി.യുടെ നിലപാടിൽ തികഞ്ഞ അവ്യക്തത: കേരളാ കോണ്‍ഗ്രസ് -എം

09:54 PM Mar 21, 2017 | Deepika.com
തൊടുപുഴ : കസ്തൂരി രംഗൻ വിഷയത്തിൽ ഇടുക്കി എം.പിയുടെ നിലപാടിൽ തികഞ്ഞ അവ്യക്തത നിറഞ്ഞു നിൽക്കുകയാണെന്നു കേരളാ കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് പ്രഫ. എം.ജെ.ജേക്കബ് ആരോപിച്ചു. പാർലമെന്‍റിൽ പറഞ്ഞതായി പത്രമാധ്യമങ്ങളിൽ വന്ന പ്രസ്താവനയും ഇടുക്കിയിൽ അദ്ദേഹം നടത്തുന്ന പ്രസ്താവനകളും പരസ്പര വിരുദ്ധമാണ്.
അധിവാസ കേന്ദ്രങ്ങളും, തോട്ടങ്ങളും, കൃഷിഭൂമിയും ഇഎസ്എയിൽ നിന്നും ഒഴിവാക്കി എത്രയും വേഗം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് എംപിയുടെ പാർലമെന്‍റിലെ പ്രസംഗത്തിന്‍റെ കാതൽ. എന്നാൽ ഈ ആവശ്യം അതേപടി ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് -എം ജില്ലയിൽ നടത്തുന്ന പ്രക്ഷോഭ പരിപാടികളെ അവഹേളിക്കുന്ന നിലപാടാണ് അദ്ദേഹം ഇവിടെ സ്വീകരിക്കുന്നത്. ഇത് ഇരട്ടത്താപ്പും ജനവഞ്ചനയുമാണ്. ഉമ്മൻ വി.ഉമ്മൻ റിപ്പോർട്ടിൽ പാറക്കെട്ടുകളും ചതുപ്പും തോട് - പുഴ പുറന്പോക്കുകളും ഇഎസ്എയിൽതന്നെ വനപ്രദേശത്തോടൊപ്പം നിലനിർത്തിയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
ഈ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു കൊണ്ടാണ് യുപിഎ സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തത്. എന്നാൽ ചതുപ്പും തോടും പാറയും ഏതോ പ്രത്യേക കാറ്റഗറിയാണെന്നും അത് സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതായും ചൂണ്ടികാട്ടി ഇഎസ്എ വിഷയം പരിഹരിച്ചു എന്നു പറഞ്ഞു നടന്ന എംപി പ്രാഥമിക വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം വേണമെന്ന് പാർലമെന്‍റിൽ പ്രസംഗിച്ചത് വൈകി വന്ന വിവേകമോ ജനങ്ങളെ മനപൂർവ്വം കബളിപ്പിക്കുവാനുള്ള വിദ്യയോ ആണെന്ന് ജേക്കബ് ചൂണ്ടികാട്ടി.
അന്തിമ വിജ്ഞാപനം എന്ന ലക്ഷ്യം നേടാൻ കേരളാ കോണ്‍ഗ്രസ് -എം തുടർന്നും പ്രക്ഷോഭം നടത്തും. താലൂക്ക് കേന്ദ്രങ്ങളിലും തുടർന്ന് പഞ്ചായത്ത് കേന്ദ്രങ്ങളിലും വന്പിച്ച കർഷക ധർണകളും പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെ ന്ന് അദ്ദേഹം അറിയിച്ചു.