ഉടുന്പൻചോല താലൂക്ക് ഓഫീസ് മിനി സിവിൽസ്റ്റേഷനിലേക്ക് മാറുന്നു

09:47 PM Mar 21, 2017 | Deepika.com
നെടുങ്കണ്ടം: മൂന്നരവർഷത്തെ കാത്തിരിപ്പിനുശേഷം ഉടുന്പൻചോല താലൂക്ക് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുന്നു. മേയ് ആദ്യവാരത്തോടെ സിവിൽ സ്റ്റേഷനിൽ താലൂക്ക് ഓഫീസ് പ്രവർത്തനം ആരംഭിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ആരംഭിച്ചു.
താലൂക്ക് രൂപീകരിച്ച് 60 വർഷം പൂർത്തിയാകുന്നതിന്‍റെ ആഘോഷ പരിപാടികളുടെ ഭാഗമായാണ് ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം മിനി സിവിൽ സ്റ്റേഷനിലേക്ക് താലൂക്ക് ഓഫീസ് മാറ്റുന്നത്.
താലൂക്ക് രൂപീകരിച്ചപ്പോൾ മുതൽ നിലവിലുള്ള കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചുവന്നിരുന്നത്. താലൂക്ക് ഓഫീസ് അടക്കമുള്ളവ ഒരു കുടക്കീഴിൽ ആക്കുന്നതിനാണ് ലക്ഷങ്ങൾമുടക്കി മിനി സിവിൽ സ്റ്റേഷൻ നിർമിച്ചത്. നിലവിൽ ജോയിന്‍റ് ആർടിഒ, സിവിൽ സപ്ലൈസ്, ആർആർ, സർവേ തുടങ്ങി 13-ഓളം ഓഫീസുകൾ ഇവിടേക്ക് മാറ്റിയെങ്കിലും താലൂക്ക് ഓഫീസ് മാത്രം പഴയ കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.
സിവിൽ സ്റ്റേഷൻ ഉദ്ഘാടനംചെയ്തതുമുതൽ താലൂക്ക് ഓഫീസ് ഇവിടേക്ക് മാറ്റുന്നതിനുള്ള ആവശ്യം ഉയർന്നെങ്കിലും ഇതിനാവശ്യമായ ഫണ്ട് റവന്യൂ വകുപ്പ് അനുവദിച്ചിരുന്നില്ല. കഴിഞ്ഞ നവംബറിലാണ് 26 ലക്ഷം രൂപ അനുവദിച്ചത്. ഫെബ്രുവരി 15-ന് സർക്കാർ ഉത്തരവും ഇറങ്ങിയതോടെ കാര്യങ്ങൾ വേഗത്തിലായി.
പുതിയ കെട്ടിടത്തിനാവശ്യമായ ഫർണിച്ചറുകൾക്കും മറ്റു ചിലവുകൾക്കുമായി 23 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഓഫീസിലേക്കുള്ള ഉപകരണങ്ങൾ നൽകുന്നത് റബ്കോയാണ്. മേശ, കസേരകൾ, അലമാരകൾ തുടങ്ങിയ ഉപകരണങ്ങളുടെ ആദ്യഘട്ടം എത്തിത്തുടങ്ങി. ഈ മാസംതന്നെ ഉപകരണങ്ങൾ പൂർണമായും എത്തും.
താലൂക്ക് ഓഫീസിനായി പുതിയ നിർമാണ പ്രവർത്തനങ്ങളും സിവിൽ സ്റ്റേഷനിൽ നടത്തും. ഫ്രണ്ട് ഓഫീസ്, മുകൾ നിലയിൽ ഓഡിറ്റോറിയം സ്റ്റേജ് എന്നിവ നിർമിക്കുന്നതിനായി മൂന്നുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പിഡബ്ല്യുഡിക്കാണ് ഇതിന്‍റെ നിർമാണ ചുമതല. നിർമാണ പ്രവർത്തനങ്ങൾ അടുത്ത മാസത്തോടെ പൂർത്തീകരിക്കും. ഓഫീസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ രേഖകൾ സൂക്ഷിക്കൽ, ഫയലുകളുടെ ക്രമീകരണം തുടങ്ങിയവ ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്.
അസൗകര്യങ്ങൾ നിറഞ്ഞതാണ് നിലവിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസ്. കാലപ്പഴക്കംചെന്ന കെട്ടിടം പലസ്ഥലത്തും ചോർന്നൊലിക്കുന്ന നിലയിലാണ്. വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനും മറ്റും മിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. സിവിൽ സ്റ്റേഷനിലേക്ക് താലൂക്ക് ഓഫീസ് മാറുന്നതോടെ ഇവയ്ക്കും പരിഹാരമാകും.
പൊതുജനങ്ങളുടെ സൗകര്യാർഥം സിവിൽ സ്റ്റേഷനിലെ ഗ്രൗണ്ട് ഫ്ളോറാണ് താലൂക്ക് ഓഫീസിനായി തെരഞ്ഞെടുത്തിരിക്കുന്നത്.