പയ്യന്നൂര്‍: ജനവാസകേന്ദ്രത്തിനു സമീപത്തല്ലാതെ പുതിയ മാലിന്യ പ്ലാന്റ് നിർമിക്കാമെന്നു നാവിക അക്കാഡമി അധികൃതർ. മറ്റൊരു മാലിന്യ പ്ലാന്റ് നിർമിച്ച് ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം നിലവിലുള്ള പ്ലാന്റിലേക്കുള്ള മാലിന്യമൊഴുക്കിന്റെ തോത് കുറയ്ക്കാമെന്നും നാവിക അക്കാഡമി അധികൃതര്‍ മറുപടി നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ഒമ്പതിനു ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ അക്കാഡമി അധികൃതര്‍ പഞ്ചായത്ത് ഭരണസമിതി, സമരസമിതിക്കാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു മറുപടി നല്കാന് നാവിക അധികൃതര്‍ പത്തു ദിവസത്തെ സാവകാശം ചോദിച്ചിരുന്നു.
ഇതനുസരിച്ചു ജില്ലാ കളക്ടര്‍ക്കു നാവിക അക്കാഡമി അധികൃതര്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കളക്ടറുമായുള്ള ചര്‍ച്ചയില്‍ മാലിന്യ പ്ലാന്റിന്റെ ചില ന്യൂനതകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചൂണ്ടിക്കാണിച്ചിരുന്നു.
ഇത്തരം ന്യൂനതകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാമെന്നും ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി വിദഗ്ധനായ ഒരു കണ്സള്ട്ടന്സിനെ നിയമിച്ചിട്ടുണ്ടെും അക്കാഡമി അധികൃതർ കളക്ടറെ അറിയിച്ചിട്ടുണ്ട്.
ദുരിതം മാറുന്നു
01:55 AM Mar 21, 2017 | Deepika.com