കാട്ടാക്കട: ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടന്ന സ്റ്റേജ് ഷോയ്ക്കിടെ ഒരു സംഘം കാറിലെത്തി നടത്തിയ അക്രമം തടയാ നെത്തിയ പോലീസുകാരനു കുത്തേറ്റ സംഭവത്തിൽ രണ്ട ുപേർ അറസ്റ്റിൽ. കുറ്റിച്ചൽ പച്ചക്കാട് തടത്തരികത്ത് വീട്ടിൽ അഖിലേഷ്( 26), ചപ്പാത്ത് പൂച്ചപ്പാറ പ്രസാദ്( 26) എന്നിവരാണ് പിടിയിലായത്.
സംഘട്ടനത്തിൽ 12 പേർ ഉണ്ടെന്ന് പോലീസ് അറിയിച്ചു. ഇവർ ഒളിവിലാണ്. സംഭവ സ്ഥലത്തു നിന്നും പിടിച്ചെടുത്ത കാറിൽ ആയുധങ്ങൾ കണ്ടെടുത്തു. കാറിനകത്തു നിന്നും വടിവാൾ, വെട്ടുകത്തി, മറ്റ് ആയുധങ്ങൾ എന്നിവ കണ്ടെത്തി. ഇതിൽ ഒരാൾ കഴക്കൂട്ടത്തുനിന്നും വന്നതാണ്. പ്രതികളിൽ പലരും വിവിധ സ്റ്റേഷനുകളിലെ കേസുകളിലെ പ്രതികളാണ്. സംഭവത്തിന്റെ വീഡിയോ ദ്യശ്യങ്ങൾ പോലീസ് പകർത്തിയിട്ടുണ്ട്.
അതിനാൽ തന്നെ പ്രതികളെ തിരിച്ചറിയാനാകും. ഇവർ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ് പി ബിജുമോന്റെ നേത്യത്വത്തിൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി നെയ്യാർഡാം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ഗോപകുമാ(45)റിനാണ് കുത്തേറ്റത്. വലതു ഷോൾഡറിൽ കുത്തേറ്റ പോലീസുകാരൻ ചികിൽസയിലാണ്.
ഞായറാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. ഉത്തരംകോട് അരുവി മുപ്പത്തിയമ്മ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു രാത്രി കുറ്റിച്ചൽ ഉത്തരം കോട് ചപ്പാത്ത് ജംക്ഷനിൽ നാടൻ പാട്ടും സ്റ്റേജ് ഷോയും നടന്നു. ഇതിനിടെ, കാറിലെത്തിയ ഒരു സംഘം സ്റ്റേജിനു മുന്നിലെത്തി നൃത്തം വച്ചു. ഇതു പോലീസും സംഘാടകരും തടഞ്ഞതാണു സംഘർഷത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. പാട്ടിനിടെ നൃത്തം വച്ച സംഘത്തെ ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികൾ ആദ്യം തടഞ്ഞു. എന്നാൽ, സംഘം നൃത്തം തുടർന്നു.ഇതിൽ പ്രകോപിതരായ സംഘം ഭാരവാഹികൾക്കു നേരെ തിരിയുകയായിരുന്നു. ആക്രമണത്തിനിടെയാണു പോലീസുകാരനായ ഗോപകുമാറിനു കുത്തേറ്റത്. സംഘർഷം കൈവിട്ടു പോകുന്ന സ്ഥിതിയായപ്പോൾ സംഘാടകരുടെ ആഭ്യർഥന മാനിച്ചാണു സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ: കിരണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ടത്. എന്നാൽ, ഇതിൽ പ്രകോപിതരായ കാറിലെത്തിയ സംഘം പോലീസിനു നേരെ തിരിയുകയായിരുന്നു. സംഘർഷം ശമിപ്പിക്കുന്നതിനിടെ എസ്.ഐ കിരണിനും നിസാര പരിക്കേറ്റു.
അക്രമണം നടതക്തിയത് കൊട്ടേഷൻ സംഘാംഗങ്ങളാ ണെന്ന് പോലീസ് സംശയിക്കുന്നു. ആരെയെങ്കിലും ആക്രമിക്കാനാണോ ഇവർ വന്നതെന്നും സംശയമുണ്ട്.
പോലീസുകാരന് കുത്തേറ്റ സംഭവം: രണ്ടുപേർ പിടിയിൽ
01:08 AM Mar 21, 2017 | Deepika.com