എസ്പിവി രൂപീകരണം വേഗത്തിലാക്കണമെന്ന്

12:59 AM Feb 26, 2017 | Deepika.com
കൽപ്പറ്റ: നഞ്ചൻഗോഡ്-ബത്തേരി-നിലന്പൂർ റെയിൽപാത നിർമിക്കുന്നതിനു സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) രൂപീകരണ നടപടികൾ വേഗത്തിലാക്കണമെന്ന് നീലഗിരി-വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
സംയുക്തസംരംഭമായി പ്രാവർത്തികമാക്കുന്നതിനു കേരളം നിർദേശിച്ച എട്ട് റയിൽവേ പദ്ധതികളിൽ നഞ്ചൻഗോഡ്-നിലന്പൂർ പാതയ്ക്ക് മാത്രമാണ് കേന്ദ്രാനുമതി ലഭിച്ചത്. പദ്ധതിച്ചെലവിന്‍റെ പാതി വഹിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്.
സംയുക്തസംരംഭങ്ങൾ നടപ്പിലാക്കുന്നതിനു സംസ്ഥാനം കേരള റെയിൽ ഡവലപ്മെന്‍റ് കോർപറേഷനു രൂപം നൽകിയിട്ടുണ്ട്. ഇതിനു കീഴിൽ പ്രത്യേക ഉദ്ദേശ്യ കന്പനി രൂപീകരിച്ചാണ് പദ്ധതി പ്രാവർത്തികമാക്കേണ്ടത്. നഞ്ചൻഗോഡ്-നിലന്പൂർ പാതയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടും അന്തിമ സ്ഥലനിർണയ സർവേയും ഡിഎംആർസി തയാറാക്കിവരികയാണ്.എസ്പിവി രൂപീകരണനടപടികൾ ഇപ്പോൾത്തന്ന ആരംഭിച്ചാൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാകുന്ന മുറയ്ക്ക് പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനും ടെണ്ടർ നടപടികൾക്കും തുടക്കമിടാൻ കഴിയും-കമ്മിറ്റി അഭിപ്രായപ്പെട്ടു.
കണ്‍വീനർ ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു. വിനയകുമാർ അഴിപ്പുറത്ത്, പി. വേണുഗോപാൽ, പി.വൈ. മത്തായി, വി. മോഹനൻ, എം.എ. അസൈനാർ, ജോയിച്ചൻ വർഗീസ്, ഫാ. ടോണി കോഴിമണ്ണിൽ, ജേക്കബ് ബത്തേരി, നാസർ കാസിം, അനിൽ, സംഷാദ്, സൽമാൻ എന്നിവർ പ്രസംഗിച്ചു.