സിപിഎം ജനപ്രതിനിധികൾക്കെതിരേ സിപിഐ

12:24 AM Feb 19, 2017 | Deepika.com
മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് പട്ടികവർഗ വിദ്യാർഥികൾക്ക് എൻട്രൻസ് കോച്ചിംഗ് നടത്തിയ സംഭവത്തിൽ ബ്ലോക്കിലെ സിപിഎം ജനപ്രതിനിധികളുടെ പങ്ക് കൂടി അന്വേഷിക്കണമെന്നും വിജിലൻസ് കേസിൽ അവരെ കൂടി ഉൾപ്പെടുത്തണമെന്നും സിപിഐ നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സിപിഐ പ്രക്ഷോഭം നടത്തും.
33 ലക്ഷം രൂപയിൽ 27 ലക്ഷം രൂപ കൊടുക്കാൻ സിപിഎം പ്രതിനിധികളായ എൻ.എം. ആന്‍റണിയും ഡാനിയേൽ ജോർജുമാണ് കരാറുകാരനൊപ്പം ബോർഡ് യോഗത്തിൽ പങ്കെടുക്കാനെത്തിയത്. പദ്ധതി പൂർണ അഴിമതിയാണെന്നും പണം നൽകരുതെന്നും ആവശ്യപ്പെട്ടത് സിപിഐ അംഗം മാത്രമാണ്. ഈ സാഹചര്യത്തിൽ 20 ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് സിപിഎം നടത്തുന്ന സമരം അപഹാസ്യമാണ്. മുൻ ഭരണ സമിതിയും ഇപ്പോഴത്തെ ഭരണ സമിതിയും ഈ കാര്യത്തിൽ നടത്തിയ അഴിമതിക്ക് സിപിഎം കുടപിടിക്കുകയായിരുന്നെന്നും വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി, ബ്ലോക്ക് പഞ്ചായത്തംഗം ദിനേശ് ബാബു എന്നിവർ പറഞ്ഞു.