വിഴിഞ്ഞം പോലീസ് സ്റ്റേഷൻ കാര്യനിർവഹണം ഇനി വളയിട്ട കൈകളിലും സുരക്ഷിതം

01:45 AM Feb 18, 2017 | Deepika.com
വിഴിഞ്ഞം: പോലീസ് സ്റ്റേഷൻ കാര്യനിർവഹണം ഇനി വളയിട്ട കൈകളിലും സുരക്ഷിതം.സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അസാന്നിധ്യത്തിൽ സ്റ്റേഷന്‍റെ മുഴുവൻ ചുമതലയും നിർവഹിക്കുന്ന ജിഡി( ജനറൽ ഡയറി) ചാർജുള്ള ഓഫീസറായി വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ഗിരിജാകുമാരി ചുമതല ഏറ്റെടുത്തതോടെയാണ് സ്റ്റേഷൻ പെൺകരുത്തിന്‍റെ കീഴിലായത്.
നേരത്തെ വനിതാ പോലീസ് സ്റ്റേഷനുകളിൽ മാത്രമാണ് വനിതകൾ ജിഡിയുടെ ചുമതല നിർവഹിച്ചിരുന്നത്. പോലീസിനെ വനിതാ സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി പിങ്ക് പൊലീസിംഗ് നടപ്പിലാക്കി വരുന്നതിനിടെയാണ് നേരിട്ട് എസ്ഐ മാരായി തെരഞ്ഞെടുക്കപ്പെടുന്നവരടക്കമുള്ള വനിതകളെ കൂടി ലിംഗ ഭേദമില്ലാതെ ക്രമസമാധാന ചുമതല ഏല്പിക്കുന്ന സുപ്രധാന നടപടിയുമായി ആഭ്യന്തര വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ പുരുഷ പോലീസുകാർക്കാണ് ജിഡി ചുമതല നൽകി വന്നിരുന്നത്.
പോലീസിൽ 15 വർഷത്തെ സർവീസും ഹെഡ് കോൺസ്റ്റബിൾ ടെസ്റ്റ് പാസായിട്ടുള്ളവർക്കുമാണ് ജിഡി യുടെ ചുമതല നല്കുന്നത്.
ദിവസം 15 കേസുകളെങ്കിലും രജിസ്റ്റർ ചെയ്യപ്പെടുന്ന വിഴിഞ്ഞത്ത് ആദ്യദിനം പ്രതിസന്ധികളോ ബുദ്ധിമുട്ടോ ഇല്ലാതെ കടന്നുപോയ ആശ്വാസത്തിലാണ് ഗിരിജകുമാരി.