ഫയർഫോഴ്സിനു നെട്ടോട്ടം

12:43 AM Feb 15, 2017 | Deepika.com
കോട്ടയം: തീപിടിത്തം വ്യാപകമായതോടെ ഫയർഫോഴ്സിനു നെട്ടോട്ടം. ഇന്നലെ കോട്ടയത്തും പരിസരങ്ങളിലുമായി ആറിടത്താണ് തീപിടിത്തമുണ്ടായത്. രാവിലെ 6.10ന് നാഗന്പടം പോപ്പുമൈതാനത്തായിരുന്നു ആദ്യ തീപിടിത്തം. 11നു മെഡിക്കൽ കോളജ് നഴ്സിംഗ് ഹോസ്റ്റലിനു സമീപം തീപിടിത്തമുണ്ടായതായി കോൾ വന്നു. ഉച്ചകഴിഞ്ഞ് ഒന്നിന് മണർകാട് ഫെഡറൽ ബാങ്കിനു സമീപം തീ ആളിപടരുന്നതായി അറിയിപ്പുണ്ടായി. ഉച്ചകഴിഞ്ഞ് മൂന്നിനു ചങ്ങനാശേരി കുരിശുംമൂടിനു സമീപം തീപിടിത്തമുണ്ടായതായും കോൾ എത്തി. കാൽ മണിക്കൂറിനുശേഷം ഇല്ലിക്കൽ കവലയ്ക്കു സമീപം മുണ്ടുചിറയ്ക്കൽ പുരയിടത്തിൽ തീപിടിത്തമുണ്ടായതിനൊപ്പം കുമരകം രണ്ടാം കലുങ്കിനു സമീപമുള്ള തരിശുപാടത്തിനുംതീപിടിച്ചു. ഇല്ലിക്കൽ വഴിവക്കിൽ കൂട്ടിയിട്ടു കത്തിച്ച ചപ്പുചവറിൽനിന്നും മതിലിന്‍റെ ദ്വാരത്തിലൂടെ പുരയിടത്തിലേക്കു തീപടരുകയായിരുന്നു. ഇല്ലിക്കൽ കവലയ്ക്കു സമീപമുള്ള പുരയിടത്തിൽ ഒന്നരമാസത്തിനകം മൂന്നു തവണയാണ് തീപിടിത്തമുണ്ടായത്.
കുമരകം രണ്ടാം കലുങ്കിനു സമീപമുള്ള വടക്കേ കിഴിമുട്ടത്തുശേരി പാടത്ത് തീപിടിക്കുന്നത് സാധാരണ സംഭവമായി മാറികഴിഞ്ഞു. 15 വർഷമായി പാടം തരിശായികിടക്കുകയാണ്. പുല്ലുവളർന്ന് കാടുപിടിച്ചു കിടക്കുന്ന പാടത്തിലൂടെ ഉൗഞ്ഞാൽ പോലെ തൂങ്ങി കിടക്കുന്ന വൈദ്യുതി കന്പിയാണ് തീപിടിത്തത്തിനു കാരണമെന്നു സമീപവാസികൾ പറയുന്നു. കോട്ടയം, പാന്പാടി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
മെഡിക്കൽ കോളജ് പരിസരത്തുണ്ടായ തീപിടിത്തത്തിൽ ഡ്രെയിനേജ് പൈപ്പ് കത്തി നശിച്ചു. മെഡിക്കൽ കോളജിലെ കാർഡിയോളജി ഗൈനക്കോളജി റോഡിന്‍റെ ഇടതുവശത്തു സ്ഥിതി ചെയ്യുന്ന നഴ്സിംഗ് ഹോസ്റ്റലിന്‍റെ മുൻഭാഗത്തുള്ള സ്ഥലത്തെ പുല്ലുകൾക്കാണു തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്ന ഹോസ്റ്റലിന്‍റെ മുൻഭാഗത്തെ ഏകദേശം 50 സെന്‍റ് ഭൂമിയിലെ പുല്ലുകളും ചെറിയ മരങ്ങളും കത്തിനശിച്ചു. കൂടാതെ ഹോസ്റ്റലിലെ ഡ്രെയിനേജ് പൈപ്പിന്‍റെ ഭൂരിഭാഗവും ചൂടു മൂലം വെന്തുരുകി. തീപിടിച്ച സ്ഥലത്തിന്‍റെ തൊട്ടുമുകളിൽ കൂടിയാണ് 11 കെവി ലൈൻ കടന്നു പോകുന്നത്.
യഥാസമയം ഫയർഫോഴ്സ് എത്തിയതിനാൽ വൻദുരന്തം ഒഴിവായി. പൈപ്പ് കത്തിനശിച്ചതു മൂലം രണ്ടു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുള്ളതായി സ്ഥലം സന്ദർശിച്ച പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് പറഞ്ഞു. ആശുപത്രിയിൽ എത്തിയ ആരോ സിഗരറ്റോ, ബീഡിയോ വലിച്ച ശേഷം അതിന്‍റെ കുറ്റി വലിച്ചെറിഞ്ഞതാകാമെന്നു കരുതുന്നു. കോട്ടയത്തുനിന്നുള്ള ഫയർഫോഴ്സ് സംഘത്തിന്‍റെ അരമണിക്കൂർ നേരത്ത കഠിനശ്രമം കൊണ്ടാണ് തീയണച്ചത്.