വ്യാജരേഖ ഉപയോഗിച്ചു പാസ്പോർട്ട്: യുവതീ യുവാക്കൾക്കായി അന്വേഷണം
11:23 PM Feb 13, 2017 | Deepika.com
കാസർഗോഡ്: വ്യാജ രേഖകൾ ഹാജരാക്കി പാസ്പോർട്ട് സ്വന്തമാക്കി എട്ടു വർഷമായി ഒളിവിൽ കഴിയുന്ന യുവതിയേയും യുവാക്കളേയും കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട്ടെ രണ്ടു ട്രാവൽ ഏജൻസി ഉടമകൾ, പാസ്പോർട്ട് വിതരണം ചെയ്ത പോസ്റ്റു്മാൻ തുടങ്ങിയ എട്ടുപേർക്കെതിരേയാണ് 2008ൽ രാജപുരം പോലീസ് കേസെടുത്തിരുന്നത്. ഇവരിൽ പാസ്പോർട്ട് സ്വന്തമാക്കിയവർ ഒഴികെയുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പാസ്പോർട്ട് സ്വന്തമാക്കിയവരെ കണ്ടെത്താനായിരുന്നില്ല. ഇതേത്തുടർന്നാണ് വീണ്ടും അന്വേഷണം തുടങ്ങിയത്. അട്ടേങ്ങാനത്തെ സുനിത മുഹമ്മദ് തട്ടുമ്മൽ, രവി തട്ടുമ്മൽ എന്നീ പേരുകളിൽ പാസ്പോർട്ട് സംഘടിപ്പിച്ചവരെയാണ് അന്വേഷിക്കുന്നത്.