"ഗാന്ധിനഗർ റോഡ് ഗതാഗതയോഗ്യമാക്കണം'

11:02 PM Feb 13, 2017 | Deepika.com
പെരുന്പാവൂർ: സൗത്ത് വല്ലവും മുടിക്കല്ലും തമ്മിൽ ബന്ധിപ്പിക്കുന്ന ഗാന്ധി നഗർ റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് നാളുകളാവുന്നു. കാൽ നടയാത്രക്കാർക്കുപോലും നടക്കാൻ കഴിയാതായിട്ടും അധികൃതരുടെ ശ്രദ്ധ പതിയാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം വ്യാപകമാണ്. വേനൽകാലത്ത് പൊടി ശല്യവും മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടി കിടക്കുന്നതും മൂലം സഞ്ചാര്യയോഗ്യമല്ലാതാകുകയും ചെയ്യും.
വേനൽ കടുത്തതോടെ പൊടിശല്യം മൂലം റോഡരികിൽ താമസിക്കുന്ന കുട്ടികൾക്ക് അലർജി വിട്ടുമാറുന്നില്ലെന്നും പരാതിയുണ്ട്. മുടിക്കൽ ഇറിഗേഷൻ കനാൽ വഴി എത്തുന്ന വെള്ളം റോഡിന് സമീപമുള്ള കാന വഴിയാണ് ഗന്ധി നഗർ ഭാഗത്തേക്ക് ഒഴുകുന്നത്. എന്നാൽ കാനയിൽ കരിങ്കല്ലും മണ്ണും നിറഞ്ഞതിനെ തുടർന്ന് കനാൽ വെള്ളം റോഡു മാർഗം ഒഴുകുന്നതും റോഡ് തകരാറിലാകാൻ കാരണമാകുന്നുണ്ട്.
പെരുന്പാവൂർ നഗരം ഗതാഗത കുരുക്കിലാകുന്പോഴും ആലുവ മൂന്നാർ ദേശസാത്കൃത റോഡിൽ നിന്നും നഗരം ചുറ്റാതെ എംസിറോഡ് വല്ലംകവല വഴി പോകാനുളള എളുപ്പമാർഗമാണിത്. റോഡിന്‍റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി പരിസര വാസികളുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നഗരസഭയുടേയും വാഴക്കുളം പഞ്ചായത്തിന്േ‍റയും അതിർത്തിയായ റോഡിന്‍റെ കാര്യത്തിൽ ആരും തിരിഞ്ഞ് നോക്കാറില്ല.