പെരുമണ്ണൂരിലെ മോഷണം: അന്വേഷണം പോലീസിനെ കുഴക്കുന്നു

11:02 PM Feb 13, 2017 | Deepika.com
കോതമംഗലം: പെരുമണ്ണൂരിൽ വീട് കുത്തിത്തുറന്നു കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം പോലീസിനെ കുഴക്കുന്നു. പെരുമണ്ണൂർ മാളിയേക്കൽ ജോസഫിന്‍റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. വീടിനുള്ളിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന അഞ്ചര ലക്ഷത്തോളം രൂപയാണ് മോഷ്ടാക്കൾ അപഹരിച്ചത്.
സമീപവാസികളായ ആർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. മോഷണം നടന്നു രണ്ടു ദിവസം പിന്നിട്ടിട്ടും മോഷ്ടാക്കളെ സംബന്ധിച്ച് യാതൊര സൂചനയും പോലീസിനു ലഭിച്ചിട്ടില്ല. തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുളകുപൊടി വിതറിയ ശേഷം മോഷ്ടാക്കൾ രക്ഷപ്പെട്ടത് പതിവായി മോഷണം നടത്തുന്ന സംഘമാണ് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. പ്രദേശവാസികളിൽ നിന്നോ മോഷണം നടന്ന വീടുമായി ബന്ധമുള്ളവരിൽ നിന്നോ മോഷ്ടാക്കൾക്ക് സഹായം ലഭിച്ചിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പ്രാഥമിക അന്വേഷണം ഈ വഴിക്കു തന്നെയാണ് നീങ്ങുന്നത്. ജോസഫിന്‍റെ വീട്ടിൽ നിന്നു രൂപയും ഡോളറും ഉൾപ്പെടെയുള്ള പണമാണ് കവർച്ച ചെയ്തത്. ജോസഫും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഇതു മനസിലാക്കിയാണ് മോഷ്ടാക്കളെത്തിയത്. മുൻ വശത്തെ വാതിലിന്‍റെ പൂട്ട് തകർത്താണ് അകത്തുകടന്നത്. മേശയുടെ ഉള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. അലമാര തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടില്ല. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. പോലീസ് നായയെ എത്തിച്ചു തെളിവ് ശേഖരിക്കാനുള്ള ശ്രമവും പ്രയോജനം ചെയ്തില്ല. കോതമംഗലത്തും മറ്റു പ്രദേശങ്ങളിലും ആളില്ലാത്ത വീടുകളിൽ മോഷണം പതിവാകുകയാണ്. തങ്കളത്ത് വീടിന്‍റെ വാതിലും ജനലിന്‍റെ ഇരുന്പഴിയും കട്ടർ ഉപയോഗിച്ച് മുറിച്ച് അകത്ത് കയറി മോഷണം നടത്തി രണ്ടു മാസം പിന്നിട്ടിട്ടും ഈ കേസിലും പോലീസിന് യാതൊരു തുന്പും ലഭിച്ചിട്ടില്ല.
പെരുമണ്ണൂർ പോലുള്ള ഉൾപ്രദേശങ്ങളിൽ പോലും വീട്ടുകാർ സ്ഥലത്തില്ലെന്ന് മനസിലാക്കി മോഷ്ടാക്കൾ കൃത്യമായി എത്തുന്നത് പോലീസിനെ അന്പരപ്പിക്കുകയാണ്. മോഷ്ടാക്കൾക്ക് ആളില്ലാത്തതും സാന്പത്തികമുള്ളതുമായ വീടുകളുടെ വിവരങ്ങൾ കൈമാറുന്ന ഏജന്‍റുമാർ ഉൾപ്പെടുന്ന ശൃംഖലയും പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന സംശയവും ബലപ്പെടുകയാണ്.