വിഴിഞ്ഞം: സ്വകാര്യ ഹോട്ടലിന് ബിയർ പാർലർ നൽകാൻ നിയമം പാസാക്കിയ പൂവാർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും പഞ്ചായത്തിന്റെ നടപടിക്കെതിരെ സമരവുമായെത്തിയ ജനകീയ സമിതിയും നേർക്കുനേർ .സ്ത്രികളെയും കുട്ടികളെയും വരെ അണിനിരത്തിക്കൊണ്ടുള്ള ഉപരോധസമരം 31 ദിവസം പിന്നിടുന്നു.
സമരമുഖത്തിന്റെ ശൈലി മാറി തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ആശങ്കയിൽ പോലീസ്.ഒരു ഹോട്ടലിന് ബിയർപാർലർ അനുമതിയുമായി ബന്ധപ്പെട്ട് തീരദേശത്തെ ജനം ദിവസങ്ങളായി തെരുവിലിറങ്ങിയിട്ടും സമരം തണുപ്പിക്കാൻ ബന്ധപ്പെട്ടവർ ആരും തിരിഞ്ഞ് നോക്കാത്തതിന്റെ അമർഷം ഇന്നലെ പഞ്ചായത്ത് ഉപരോധത്തിനെത്തിയ സ്ത്രികൾ ഉൾപ്പെടെയുള്ളവർ പ്രകടിപ്പിച്ചു.
പ്രകോപനപരമായ മുദ്രാവാക്യ വിളികളുമായി മുന്നേറിയനാട്ടുകാരെ നിയന്തിക്കാൻ പോലീസിന് ഏറെ പാടുപെടെണ്ടിവന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൂവാർ ആറ്റുപുറത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിന് ബിയർ പാർലർ അനുവദിക്കാൻ പഞ്ചായത്ത് എടുത്ത തീരുമാനമാണ് വിവാദമായത്.ഇതിനെ എതിർക്കാൻ ജനം ഒന്നടങ്കം തെരുവിലിറങ്ങിയെങ്കിലും സിപിഎം ഭരിക്കുന്ന പഞ്ചായത്ത് സമിതി പിടിവാശി തുടർന്നു.കോൺഗ്രസും വൈസ് പ്രസിഡന്റായ സിപിഐ അംഗവും പ്രതികൂലിച്ചെങ്കിലും ബി ജെപിയും ജനതാദളും സിപിഎമ്മിനൊപ്പം ചേർന്ന് ബിയർ പാർലർ നൽകാൻ തീരുമാനമെടുത്ത് ജനത്തെ വെല്ലുവിളിച്ചു. തീരുമാനമറിയാൻ അന്ന് പുറത്ത് തടിച്ചുകൂടിയവൻ ജനാവലി തുടങ്ങി വച്ച ഉപരോധസമരമാണ് ദിവസങ്ങൾ കഴിഞ്ഞും വീറും വാശിയുമോടെ മുന്നേറുന്നത്.ഹർത്താലും മനുഷ്യചങ്ങലയും വരെ നട ത്തിയെങ്കിലും വഴങ്ങാത്ത അധികൃതർക്കെതിരെയുള്ള അമർഷം വൻ പി പത്തിലേക്ക് നയിക്കാമെന്ന് കണക്കുകൂട്ടലിൽ പോലീസ് ജാഗ്രത പാലിക്കുകയാണ്.
ഇരുപത്തൊന്ന് അംഗ ഉപസമിതി രൂപികരിച്ച് കോടതിയിൽ റിവ്യൂ ഹർജി നൽകുമെന്നുൾപ്പെടെയുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അറിയിപ്പുകളൊന്നും സമരം തണുപ്പിക്കാൻപര്യാപ്തമായില്ല, കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയും ഫലം കണ്ടില്ല.
പഞ്ചായത്തിന്റെ പ്രവർത്തനത്തെ പോലും ഒരു മാസമായി ബാധിച്ചെങ്കിലും ബണ്ഡ പ്പെട്ടവർക്ക് കുലുക്കമില്ല.ജനകീയ വിഷയമായതിനാൽ പാർട്ടികളിലെ പ്രദേശിക ഘടകളിൽ പോലും വിള്ളൽ വീണു. വരും ദിവസങ്ങളിൽ കൂടുതൽ ജനത്തെരംഗത്തിറക്കാനുള്ള തീരുമാനത്തിലാണ് ജനകീയ സമിതി
പഞ്ചായത്ത് ഭരണസമിതിയും ജനകീയ സമിതിയും നേർക്കുനേർ: ഉപരോധസമരം ഒരു മാസം പിന്നിട്ടു
10:24 PM Feb 13, 2017 | Deepika.com