മടവീഴ്ത്തി കൃഷി നശിപ്പിക്കാൻ ശ്രമം

09:44 PM Feb 13, 2017 | Deepika.com
കുമരകം : കൊയ്യാൻ ഒരു മാസം മാത്രം ശേഷിക്കേ കുമരകം മെത്രാൻകായൽ പാടശേഖരത്തിൽ മടവീഴ്ത്തി കൃഷി നശിപ്പിക്കാൻ ശ്രമം. അട്ടിമറിയെന്നാണ് സൂചന. വെട്ടിക്കീറിയ മടയിലൂടെ ഉപ്പുവെള്ളം കയറി കൃഷി നാശത്തിന്‍റെ വക്കിലാണ്. മട പുന:സ്ഥാപിക്കാൻ കൃഷി വകുപ്പും കർഷകരും ചേർന്ന് ഇന്നലെ അർധരാത്രിയിലും ശ്രമം തുടരുകയാണ്. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെ കരീത്രബാബു എന്ന കർഷകനാണ് മട തകർന്ന വിവരം അധികൃതരെ അറയിച്ചത്. മത്സ്യത്തൊഴിലാളികളാണ് ബാബുവിനെ വിവരം അറിയിച്ചതെന്നു പറയുന്നു.
സംഭവം കണ്ടില്ലായിരുന്നുവെങ്കിൽ ഇന്നലെ രാത്രിയോടെ കർഷകർക്കും സർക്കാരിനും കനത്ത നഷ്ടം വരുത്തി മെത്രാൻകായൽ ഉപ്പുവെള്ളത്തിൽ മുങ്ങിപ്പോകുമായിരുന്നു. ഇടതുപക്ഷ സർക്കാരിന്‍റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഒന്പത് വർഷമായി തരിശുകിടക്കുന്ന മെത്രാൻകായലിൽ നെൽകൃഷി പുനരാരംഭിച്ചത്. ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയതു മുതൽ കൃഷി തടസപ്പെടുത്തുവാനുള്ള നീക്കങ്ങളും ശക്തിപ്പെട്ടു. അതിന്‍റെ ഒടുവിലത്തെ ശ്രമമാണ് കൽക്കെട്ട് പൊളിച്ച് മട വീഴ്ത്തിയതെന്നു കരുതുന്നു. കട്ടപ്പാരയ്ക്കും തൂന്പകൊണ്ടും വെട്ടിയ പാടുകൾ കണ്ടെത്തിയതാണ് അട്ടിമറിയെന്ന സംശയം ബലപ്പെടുത്തിയത്. ജില്ലാപൊലീസ് ചീഫ് എൻ രാമചന്ദ്രൻ കുമരകം പൊലീസ്സ്റ്റേഷനിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാൻ കൃഷിവകുപ്പും ആവശ്യപ്പെട്ടു.
കായലിന്‍റെ തെക്കുഭാഗത്ത് പള്ളിക്കായലിനോട് ചേർന്നുള്ള ഭാഗത്താണ് മട വെട്ടിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമീറ്റർ നീളത്തിൽ മട തള്ളിപ്പോയി. കൽക്കെട്ടും തകർന്നു. ഇതേ തുടർന്ന് മറുവശത്തു നിന്നുള്ള ഉപ്പുവെളളം പാടത്തേക്ക് കയറുകയായിരുന്നു. ഇത് നെല്ല് കരിഞ്ഞുണങ്ങാനിടവരുത്തും. സാധാരണ ആരും ചെല്ലാത്ത വിജനമായ ഭാഗത്താണ് മട തകർത്തിരിക്കുന്നത്. ചാലുകൾ ഉള്ളതിനാൽ വെള്ളം അത്രപെട്ടെന്ന് നെൽകൃഷിയെ ബാധിക്കില്ലെന്നാണ് കൃഷി ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ നവംബർ പത്തിനാണ് മെത്രാൻകായലിൽ വിതച്ചത്. 80 ലക്ഷത്തോളം രൂപയാണ് ചെലവ്. ഇപ്പോൾ മുന്നൂറ് ഏക്കറിലോളം നെൽകൃഷിയുണ്ടെന്നാണ് റിപ്പോർട്ട്. സർക്കാരിന്‍റെ അഭ്യർഥന മാനിച്ചാണ് കൂടുതൽ പേർ കൃഷിയിലേക്ക് എത്തിയത്.
കൃഷി തകർക്കുവാനുള്ള ഗൂഡാലോചനയെകുറിച്ച് ഉന്നത പൊലീസ് അധികൃതർ സമഗ്ര അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ പി സലിമോൻ ആവശ്യപ്പെട്ടു. കൃഷി അസ്റ്റിന്‍റ് എൻജിനീയർ മുഹമ്മദ് ഷെറീഫ്, കുമരകം കൃഷി ഓഫീസർ റോണി വർഗീസ്, ജനപ്രതിനിധികൾ ,പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം മെത്രാൻ കായലിൽ എത്തിയിരുന്നു.