ആശുപത്രി വളപ്പിലെ മാലിന്യം കത്തിക്കൽ ദുരിതമാകുന്നു

11:02 PM Feb 12, 2017 | Deepika.com
തളിപ്പറന്പ് : ആശുപത്രി വളപ്പിൽ മാലിന്യം കൂട്ടിയിട്ടു കത്തിക്കു ന്നത് രോഗികളെയും ആശുപത്രിയിലെത്തിയവരെയും ദുരിതത്തിലാക്കുന്നു. തളിപ്പറന്പ് ആശുപത്രിയിലാണ് സംഭവം. മതിലിനോടു ചേർന്നു മാലിന്യം കൂട്ടിയിട്ടു കത്തിക്കുകയായിരുന്നു.
മാലിന്യത്തിൽ നിന്നുള്ള പുകയും ദുർഗന്ധവും പരന്നതോടെ വ്യാപാരികളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം സംഘർഷത്തിലേക്കു നീങ്ങുന്ന അവസ്ഥയുണ്ടായി. ഇതോടെ മാലിന്യ കൂന്പാരത്തിലെ തീ ആശുപത്രി അധികൃതർ വെള്ളം ഒഴിച്ചു കെടുത്തുകയായിരുന്നു.
ഇതിനു മുന്പും സമാന രീതിയിൽ മാലിന്യം കൂട്ടിയിട്ടു കത്തിച്ചിരുന്നു. അന്ന് നാട്ടുകാർ സംഘടിച്ചെത്തുകയും മാലിന്യം കത്തിക്കില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനു വിരുദ്ധമായാണ് ഇന്നലെ വീണ്ടും മാലിന്യം കത്തിച്ചത്.
പുതുതായി ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് മാലിന്യത്തിനു തീയിട്ടതെന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവർക്കും നിർദേശം നൽകിയതായും ആശുപത്രി അധികൃതർ പ്രദേശവാസികളോടു പറഞ്ഞു. ഇതേത്തുടർന്നാണ് സംഘടിച്ചെത്തിയവർ പിരിഞ്ഞു പോയത്.