ദർബാർ ഹാൾ ഗ്രൗണ്ടിന് ശാപമോക്ഷം: ശുചിമുറി ഉയർന്നു

10:50 PM Feb 12, 2017 | Deepika.com
കൊച്ചി: ഒടുവിൽ ദർബാർ ഹാൾ ഗ്രൗണ്ടിന്‍റെ ആ ’ശങ്ക’ തീർത്ത് ശുചിമുറി ഉയർന്നു. ശൗചാലയം ഇന്നോ നാളെയോ കുടുംബശ്രീക്ക് നടത്തിപ്പിനായി കൈ മാറുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ(ഡിടിപിസി) ജനറൽ മാനേജർ വിജയകുമാർ പറഞ്ഞു. നിർമാണ ചുമതലയേൽപ്പിച്ച നിർമിതിയിൽ നിന്ന് പ്ലാൻ ലഭിക്കാൻ വൈകിയതാണ് നിർമാണം വൈകാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലാൻ ലഭിച്ച ഉടൻ നിർമാണം തുടങ്ങിയിരുന്നു. ഗ്രൗണ്ടിന്‍റെ ശൂചീകരണ പ്രവർത്തനങ്ങൾ ചെയ്തു വരുന്നത് കുടുംബശ്രീ ആയതു കൊണ്ടാണ് അവരെ തന്നെ ശുചിമുറിയും ഏൽപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ശുചിമുറി നവീകരിക്കുന്നതിന്‍റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന ശുചിമുറി കെട്ടിടം പൊളിച്ചു നീക്കിയത്. അതിനു ശേഷം മാസങ്ങളോളം മൂത്രശങ്ക തീർക്കാൻ മാർഗമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു ദർബാർ ഹാൾ ഗ്രൗണ്ട് സന്ദർശിക്കുന്നവർ. നടപ്പാതയോടു ചേർന്നും സ്റ്റേജിനു പിന്നിലും മറ്റുമായി കാര്യം സാധിക്കുക മാത്രമേ ഇവർക്ക് മാർഗമുണ്ടായിരുന്നുള്ളൂ.