കർണാടക മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ കഴിഞ്ഞില്ല

09:59 PM Feb 12, 2017 | Deepika.com
കൽപ്പറ്റ: നിർദിഷ്ട നഞ്ചൻഗോഡ്-നിലന്പൂർ റെയിൽവേയുമായി ബന്ധപ്പെട്ട് വയനാട് റെയിൽവേ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഇന്നലെ ഗുണ്ടൽപേട്ടയിൽ നിശ്ചയിച്ച ചർച്ച നടന്നില്ല.
എംഎൽഎയായിരുന്ന എച്ച്.എസ്. മഹാദേവ പ്രസാദിന്‍റെ 41ാം ചരമദിനാചരണത്തിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിയുമായി ചർച്ച നടത്താനായിരുന്നു പദ്ധതി. എന്നാൽ, തീരുമാനിച്ചതിലും വളരെ വൈകിയാണ് മുഖ്യമന്ത്രി ഗുണ്ടൽപേട്ടയിലെത്തിയത്. നിവേദനം നൽകാൻ മാത്രമേ കോ ഓർഡിനേഷൻ കമ്മിറ്റിക്ക് കഴിഞ്ഞുള്ളൂ. അതേസയമം രാവിലെ 11 ഓടെ മഹാദേവ പ്രസാദിന്‍റെ അതിഥി മന്ദിരത്തിൽ ചാമരാജ്നഗർ ജില്ലയുടെ ചുമതലയുള്ള കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദറുമായി കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തി.
റെയിൽവേ വിഷയത്തിൽ രണ്ട് സംസ്ഥാനങ്ങളിലെയും ബജറ്റ് സമ്മേളനങ്ങൾക്കുശേഷം ബംഗളൂരുവിൽ മുഖ്യമന്ത്രിതല ചർച്ചയ്ക്ക് അവസരം ഒരുക്കുമെന്ന് മന്ത്രി ഖാദർ ഉറപ്പുനൽകി. കോഓർഡിനേഷൻ കമ്മിറ്റി കണ്‍വീനർ സി.കെ. ശശീന്ദ്രൻ എംഎൽഎ, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, പി.വി. അൻവർ, ബത്തേരി മുനിസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ, ബിജെപി സംസ്ഥാന സമിതിയംഗം കെ. സദാനന്ദൻ എന്നിവരടങ്ങുന്ന സംഘമാണ് ഗുണ്ടൽപേട്ടയിൽ എത്തിയത്.
മന്ത്രിയുമായുള്ള ചർച്ചയിൽ കർണാടകയെ പ്രതിനിധാനം ചെയ്ത് ചാമരാജ്നഗർ എംപി ആർ. ധ്രുവനാരായണ, ഗുണ്ടൽപേട്ട മുനിസിപ്പൽ ചെയർപേഴ്സണ്‍ കെ. ഭാഗ്യ, മുൻ വൈസ് ചെയർമാനും കെപിസിസി അംഗവുമായ കെ.നിസാമുദ്ദീൻ എന്നിവർ പങ്കെടുത്തു.