നിലനിർത്താൻ യുഡിഎഫ്, പിടിച്ചെടുക്കാൻ എൽഡിഎഫ്

09:45 PM Feb 12, 2017 | Deepika.com
കൽപ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്തിലെ പാക്കം ഡിവിഷൻ ഉപതെരഞ്ഞെടുപ്പുചൂടിൽ. ഡിവിഷൻ നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും പയറ്റുകയാണ് പതിനെട്ട് അടവുകളും. ബത്തേരി എംഎൽഎയുമായ ഐ.സി. ബാലകൃഷ്ണൻ ഡിസിസി അധ്യക്ഷനായതിനുശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണ് പാക്കത്തേത്. അതിനാൽത്തന്നെ ഡിവിഷനിലെ വിജയം കോണ്‍ഗ്രസിനും യുഡിഎഫിനും അഭിമാനപ്രശ്നം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് എൽഡിഎഫിനു ഡിവിഷൻ നഷ്ടമായത്. ഈ സ്ഥിതി ഉപതെരഞ്ഞെടുപ്പിലും ആവർത്തിക്കാതിരിക്കാൻ ആഞ്ഞുതുഴയുകയാണ് ഇടതുപക്ഷം. പട്ടികവർഗ സംവരണ ഡിവിഷനായ പാക്കത്ത് ഈ മാസം 21നാണ് ജനവിധി. സിപിഎമ്മിലെ ഇ.എ. ശങ്കരൻ, കോണ്‍ഗ്രസിലെ മണി ഇല്യന്പം, ബിജെപിയിലെ തന്പി കണ്ടാമല എന്നിവരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന്.
പനമരം പഞ്ചായത്തിലെ ചെറുകാട്ടൂർ, നീർവാരം, അമ്മാനി, പുൽപ്പള്ളി പഞ്ചായത്തിലെ മരകാവ്, ആലൂർക്കുന്ന്, പാക്കം, കുറുവ വാർഡുകളാണ് പാക്കം ഡിവിഷനിൽ. 8700നടുത്ത് ആളുകൾക്കാണ് സമ്മതിദാനാവകാശം. ആദിവാസികളാണ് ഇതിൽ 2500 ഓളം പേർ. ആകെയുള്ള ഏഴ് ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ നീർവാരം, ചെറുകാട്ടൂർ, മരകാവ്, പാക്കം, കുറുവ എന്നിവ യുഡിഎഫിന്‍റെയും അമ്മാനിയും ആലൂർക്കുന്നും എൽഡിഎഫിന്‍റെയും കൈകളിലാണ് നിലവിൽ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ അർജുൻ.കെ. രാഘവനും ആദിവാസി ക്ഷേമസമിതി സംസ്ഥാന സമിതിയംഗവുമായ ഇ.എ. ശങ്കരനും തമ്മിലായിരുന്നു പോര്. വാശിയേറിയ മത്സരത്തിൽ 51 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു അർജുനന്‍റെ വിജയം. മുൻ എംഎൽഎമാരുമായ അന്തരിച്ച കെ. രാഘവൻ-രാധ ദന്പതികളുടെ മകനാണ് അർജുനൻ. ജോലി ലഭിച്ചതിനെത്തുടർന്ന് ഇദ്ദേഹം രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്.
ഡിവിഷനിലെ ഓരോ വീടും കയറിയിറങ്ങിയാണ് മുന്നണി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പരമാവധി വോട്ടുകൾ നേടി കരുത്ത് തെളിയിക്കാനാണ് ബിജെപി ശ്രമം. ഡിവിഷനിലെ ആദിവാസി ഉൗരുകളിൽ പലതിലും ആഴത്തിലാണ് ബിജെപി വേരോട്ടം. പ്രദേശിക വികസന വിഷയങ്ങൾ എടുത്തുപറഞ്ഞാണ് സ്ഥാനാർഥികളും കൂട്ടരും വോട്ടർമാരെ സ്വാധീനിക്കുന്നത്.