സമരങ്ങളും പ്രതിഷേധങ്ങളും സജീവമാകുന്നു

01:22 AM Feb 10, 2017 | Deepika.com
കാട്ടാക്കട: മലയോര പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിൽ സമരങ്ങളും സജീവമാവുകയാണ്.
താലൂക്കിലെ ഉയർന്ന പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കാട്ടാക്കട താലൂക്കിലെ കള്ളിക്കാട്, അന്പൂരി, കുറ്റിച്ചൽ, പൂവച്ചൽ, കാട്ടാക്കട തുടങ്ങിയ പഞ്ചായത്തുകളിലാകെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. നെയ്യാർ ജലാശയം വരുന്ന കള്ളിക്കാട് പഞ്ചായത്തിലും സമീപത്തെ അന്പൂരി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്.
നെയ്യാർ സംഭരണിയുടെ സമീപങ്ങളിൽ പോലും കിണറുകളിൽ വെള്ളമില്ലത്ത അവസ്ഥയാണ്. പന്ത, വാവോട്്്, കണ്ടംത്തിട്ട അലവൂർ കോളനി, ആടുതല്ലി, പാങ്കാട്, തന്പികോണം, കാഞ്ചീമൂട്, മരക്കുന്നം, വ്്ളാവെട്ടി നെട്ടുകാൽത്തേരി തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്.
കൂടാതെ പരുത്തിപ്പള്ളി, റേഷൻകടമുക്ക്, ഉത്തരംകോട്, തച്ചൻകോട്, പേഴുംമൂട് തുടങ്ങിയയിടങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്.
പൂവച്ചൽപഞ്ചായത്തിലെ കല്ലാമം, പന്നിയോട്, ഉണ്ടപ്പാറ, ചാമവിള, നാവെട്ടിക്കോണം, പാലേലി, ഓണംകോട്, അടവെച്ചപാറ, കരിയംകോട്, വില്ലിടുംപാറ എന്നിവിടങ്ങളിലും വെള്ളം കിട്ടാനില്ല. കാട്ടാക്കട പഞ്ചായത്തിലെ കുരുതംകോട്, അന്പലത്തിൻകാല, ആമച്ചൽ മണലി, നാടുകാണി, കൊല്ലോട്, തൂങ്ങാംപാറ, മംഗലയ്ക്കൽഎന്നിവിടമെല്ലാം വരൾച്ചയുടെ പിടിയിലാണ്.മുൻകാലങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്പോൾ ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ വെള്ളം എത്തിച്ചിരുന്നു.
അതിൽ നിന്നും വ്യത്യസ്ഥമായി പഞ്ചായത്തുകളിലെ വാർഡ് കേന്ദ്രങ്ങളിൽ തണ്ണീർ പന്തലുകൾ സ്ഥാപിക്കാനുള്ള പുതിയ നിർദ്ദേശം അശാസ്ത്രീയമെന്നാണ് ആരോപണം. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് താലൂക്ക് തലത്തിൽ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഇതിനെതിരെ കടുത്ത നിലപാടാണ് ജനപ്രതിനിധികൾ സ്വീകരിച്ചിരിക്കുന്നത്. പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാട്ടാക്കട താലൂക്ക് ഓഫീസ് ഉപരോധിച്ചു. കുറ്റിച്ചലിൽ കോണ്‍ഗ്രസ് പ്രവർത്തകർ പഞ്ചായത്ത് പടിക്കൽ ഉപവാസ സമരത്തിലുമാണ്.