പള്ളിക്കുന്ന്: കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ 109-ാം വാർഷികത്തിന്റെ പ്രധാന തിരുനാൾ ഇന്നും നാളെയും നടക്കുമെന്ന് ഇടവക വികാരി ഫാ. ജോണ് വെട്ടിമല അറിയിച്ചു. ഫെബ്രുവരി രണ്ടിനാണ് തിരുനാളിന് കൊടിയേറിയത്. 18 ന് സമാപിക്കും
തിരുനാൾ ദിനങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യബലി, നൊവേന എന്നിവയുണ്ടായിരിക്കും. ഇന്ന് രാവിലെ ആറിന് നടതുറക്കും.
എട്ടിന് വികാരി ഫാ. ജോണ് വെട്ടിമലയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, തുടർന്ന് ദേവാലയ അങ്കണത്തിൽ മാതാവിന്റെ വർണ ചിത്രാങ്കിത പതാക ഉയർത്തും.
പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുസ്വരൂപം വണക്കത്തിനായി പ്രത്യേകം സജ്ജമാക്കിയ പൂപ്പന്തലിലേക്ക് ആനയിക്കും. നേർച്ച ഭക്ഷണം.
വൈകുന്നേരം 5.30ന് വൈകുന്നേരം ഡോ. ക്രിസ്തുദാസ് രാജപ്പനും തീർഥാടകർക്കും സ്വീകരണം.
6.30ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് വിവിധ ഭക്ത സംഘടനകളുടെ കലാപരിപാടികൾ. തുടർന്ന് ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം സുവിശേഷ ഗായകൻ.
11നു രാവിലെ ആറ് മുതൽ 10 വരെ തുടർച്ചയായി വിശുദ്ധ കുർബാന. 10.30ന് കോഴിക്കോട് രൂപതാ ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. നേർച്ചഭക്ഷണം.
വൈകുന്നേരം നാലിന് വിശുദ്ധ കുർബാന- മോണ് ക്ലമന്റ് ലെയ്ഞ്ചൻ, 5.30ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള രഥപ്രദക്ഷിണം. 10.30 ന് തിരുനാൾ സന്ദേശം. 11.30ന് ആകാശ വിസ്മയം, 12.30ന് സാമൂഹ്യ സംഗീത നാടകം- അതൊരു കഥയാണ്.
തിരുനാളിന് വരുന്നവർ പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരാൻ പാടിലെ്ലന്നും പ്രധാന തിരുനാൾ ദിനങ്ങളിൽ തീർത്ഥാടകരുടെ സൗകര്യാർഥം കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോണ് വെട്ടിമല, ഫാ. ലാൽ ഫിലിപ്പ്, ജെനിഫ് ജെയിംസ്, ജോണ് വാളയിൽ, കെ.എ. സെബാസ്റ്റ്യൻ, അക്വില പുളിക്കൽ എന്നിവർ പങ്കെടുത്തു.
പ്രധാന തിരുനാൾ ഇന്നും നാളെയും
12:52 AM Feb 10, 2017 | Deepika.com