മലയാറ്റൂർ: മണ്ണും വായും ജൈവ വൈവിധ്യവും മാരകമായി നശിപ്പിക്കുന്ന ഒരു വ്യവസായ യൂണിറ്റാണ് ടാർ മിക്സിംഗ് പ്ലാന്റെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. ടാർ പ്ലാന്റിനെതിരേ നീലീശ്വരത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ജനകീയസമരസമിതി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടാർ മിക്സിംഗ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചാൽ പ്ലാച്ചിമടയും എൻഡോസൾഫാൻ ഗ്രാമവും ഇവിടെ ആവർത്തിക്കുമെന്നും കേരളത്തിൽ എവിടെയങ്കിലും ഇത്തരത്തിലുള്ള സ്വഭാവത്തിലുള്ള യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ അവിടങ്ങളിലെല്ലാം വൻ ജനകീയ പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വിമലഗിരി പള്ളി വികാരി ഫാ. ജോഷി കളപ്പറന്പത്ത് അധ്യക്ഷത വഹിച്ചു. കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട്, മലയാറ്റൂർ പള്ളി വികാരി റവ. ഡോ. ജോണ് തേയ്ക്കാനത്ത്, സെബിയൂർ പള്ളി വികാരി ഫാ. ബിനീഷ് പൂണോളി, മുൻ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ ചെങ്ങാട്ട്, എസ്യുസിഐ ജില്ലാ കമ്മിറ്റിയംഗം പി.പി. അഗസ്റ്റിൻ, ശാസ്ത്ര-സാഹിത്യ- പരിഷത്ത് മുൻ ജില്ല സെക്രട്ടറി ഇ.കെ. സുകുമാരൻ, പരിസ്ഥിതി പ്രവർത്തകൻ എൻ.പി. വിൽസണ്, മുൻ പഞ്ചായത്തംഗം ടി.ഡി. സ്റ്റീഫൻ, ഡിസിസി ജനറൽ സെക്രട്ടറി ബിജു ആബേൽ ജേക്കബ്, ടിനു തറയിൽ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ശരത് ചന്ദ്രൻ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൽ പി.വർഗീസ്, ആം ആദ്മി പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ സി.ജെ. വർഗീസ്, ടി.പി. ജോയി, മനോജ് നാൽപ്പാടൻ, ജനാധിപത്യ കേരള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ്് നെൽസണ് മാടവന, എന്നിവർ പ്രസംഗിച്ചു.
ജനകീയസമരത്തിന് പിന്തുണയുമായി കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ വിദ്യാർഥികൾ "അസുരന്മാർക്കെതിരേ' എന്ന പ്രമേയത്തിൽ തത്സമയ ചിത്രരചന നടത്തി. 50 മീറ്റർ നീളമുള്ള കാൻവാസിൽ വരച്ച ചിത്രങ്ങളിൽ വിരലടയാളം രേഖപ്പെടുത്തിയാണ് നാട്ടുകാരായ സമരക്കാർ പിരിഞ്ഞു പോയത്.
ജനകീയ സമരസമിതി പ്രതിഷേധ യോഗം നടത്തി
07:01 AM Feb 09, 2017 | Deepika.com