സ്വർണം വിൽക്കാനുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 28 ലക്ഷം തട്ടി; ഒരാൾ അറസ്റ്റിൽ

02:36 AM Feb 09, 2017 | Deepika.com
കാഞ്ഞങ്ങാട്: സ്വർണം വിൽക്കാനുണ്ടെന്നു വിശ്വസിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ തളിപ്പറന്പ് പട്ടുവം സ്വദേശിയും തൃക്കരിപ്പൂർ മെട്ടമ്മലിൽ താമസക്കാരനുമായ ഉറുമി മുസ്തഫ(57)യെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തു.
മലപ്പുറം നാലകത്ത് ഫാസിലിന്‍റെ പരാതിയേത്തുടർന്നാണ് കേസെടുത്തത്. സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് കാഞ്ഞങ്ങാട്ടു വച്ച് 28 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. സംഭവത്തിൽ മുസ്തഫയ്ക്കു പുറമേ ആലുവ സ്വദേശി ആന്‍റണിപോൾ, അരീക്കോട്ടെ ഫൈസൽ എന്നിവരും പ്രതികളാണ്.
ഉറുമി മുസ്തഫ നേരത്തേ പല തട്ടിപ്പുകേസുകളിലും പ്രതിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഹൊസ്ദുർഗ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റു കോടതിയിൽ ഹാജരാക്കിയ ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിൽ വിട്ടു.