സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി

02:29 AM Feb 09, 2017 | Deepika.com
തലശേരി: സിപിഎം പ്രവർത്തകനായ ന്യൂ മാഹി പരിമഠം കിടാരൻകുന്നിലെ സാബിറ മൻസിലിൽ യു.കെ. സലീമിനെ (30) കുത്തിക്കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടണമെന്ന ഹർജിയിൽ സിബിഐയോടും സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി അഭിപ്രായം തേടി. ജസ്റ്റീസ് സുനിൽ പി. തോമസാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചത്. കേസ് 10 ന് വീണ്ടും പരിഗണിക്കും. 14 ന് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) മുന്പാകെ ഈ കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെയാണ് കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സലീമിന്‍റെ പിതാവ് യൂസഫ് നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചിട്ടുള്ളത്. എൻഡിഎഫ് പ്രവർത്തകരായ എട്ടു പേരാണ് നിലവിൽ ഈ കേസിൽ പ്രതികളായിട്ടുള്ളത്.
മൂന്നുപേരുടെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ടാണ് സലീം കൊല്ലപ്പെട്ടിട്ടുളളതെന്നും കൊല്ലപ്പെടുന്നതിനു മുന്പ് സലീമിന്‍റെ ഫോണിലേക്കു ഭീഷണി സന്ദേശമെത്തിയിരുന്നുവെന്നും ഇതിന്‍റെ ഉറവിടം മനസിലാക്കുന്നതിനു സലീമിന്‍റെ ഫോണ്‍ കണ്ടെത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഏറെ ദുരൂഹതകളുള്ള ഈ കേസിൽ യഥാർഥ പ്രതികളെ പിടികൂടാൻ സിബിഐ അന്വേഷണം നടത്തണമെന്നുമാണ് യൂസഫ് അഡ്വ. രാംകുമാർ മുഖാന്തരം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിട്ടുളളത്.
2008 ജൂലൈ 23 ന് രാത്രി 8.30 നാണ് ഹുസൻമൊട്ട ബസ് ഷെൽട്ടറിനു സമീപം സലീം കൊല്ലപ്പെട്ടത്. പോസ്റ്റർ പതിക്കുന്നതു സംബന്ധിച്ച തർക്കത്തെത്തുടർന്ന് എൻഡിഎഫ് പ്രവർത്തകർ സലീമിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 39 സാക്ഷികളാണ് ഈ കേസിലുള്ളത്.
എൻഡിഎഫ് പ്രവർത്തകരായ സി.കെ. ലത്തീഫ്, കെ.വി. ലത്തീഫ്, പി.പി. അബ്ദുള്ള, സക്കീർ ഹുസൈൻ, മുഹമ്മദ് ഇശാം, പി. നാസർ, ഷാബിൽ എന്നിവരാണ് പ്രതികൾ. എട്ടാം പ്രതിക്ക് സംഭവസമയത്ത് പ്രായപൂർത്തിയാകാത്തതിനാൽ ഇയാളുടെ കേസ് ജുവനൈൽ കോടതിയുടെ പരിഗണനയിലാണുള്ളത്.