മുക്കൂട്ടുതറ: യുവതിയെ ക്ഷേത്രത്തിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്നിമറ്റം വീട്ടിൽ ശരണ്യയെയാണ് (23)മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ മൂന്ന് മണിയോടെ മുക്കൂട്ടുതറ തിരുവന്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്ത് റബർ എസ്റ്റേറ്റിലുള്ള കിണറിലാണ് മൃതദേഹം കാണപ്പെട്ടത്. യുവതിയുടെ വിവാഹം 23ന് നടത്താൻ ബന്ധുക്കൾ തീരുമാനിച്ചിരുന്നതാണ്. കിണറിന് ചുറ്റുമതിൽ ഉള്ളതിനാൽ അബദ്ധത്തിൽ വീണ് അപകടം സംഭവിച്ചതാണെന്ന് പോലീസ് കരുതുന്നില്ല. കിണറിന്റെ ഭിത്തിയിൽ അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് ചോക്കുകൊണ്ട് എഴുതിയ വാചകം യുവതി എഴുതിയതായിരിക്കാമെന്നാണ് പോലീസിന്റെ സംശയം. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം മരണകാരണം വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.
മുക്കൂട്ടുതറ എസ്റ്റേറ്റിലെ ബന്ധുവീട്ടിൽ ഏതാനും ആഴ്ചകളായി യുവതി താമസിച്ചുവരികയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നു അഗ്നിശമനസേനയെത്തിയാണ് യുവതിയുടെ മൃതദേഹം പുറത്തെടുത്തത്.
യുവതി കിണറ്റിൽ മരിച്ച നിലയിൽ
02:12 AM Feb 09, 2017 | Deepika.com