സുൽത്താൻ ബത്തേരി: ആദിവാസികളിൽ വായിലെ കാൻസർ പെരുകുന്നതായി കണ്ടെത്തൽ. ഡെന്റൽ അസോസിയേഷൻ നടത്തിയ നിരീക്ഷണ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പ ുകയിലയുടേയും മറ്റു ലഹരി വസ്തുക്കളുടേയും അമിതമായ ഉപയോഗമാണ് ഇതിന് കാരണമെന്ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദിവാസി കുടിലുകളിലെ കുട്ടികൾ അടക്കമുള്ളവർ പുകയില ഉപയോഗിച്ച് വെറ്റില മുറുക്കുന്നത് കണ്ടെത്താൻ കഴിയും. ഈ വിപത്തിനെതിരേ ആദിവാസി കോളനികളിൽ ചെന്ന് ബോധവത്കരണം നടത്തും. മാർച്ചിൽ ബോധവത്കരണ പരിപാടി ആരംഭിക്കും. കുറിച്യാട് കോളനിയിലാണ് ആദ്യത്തെ പ്രവർത്തനം.
മുക്തി എന്ന പദ്ധതിയുടെ ഭാഗമായാണ് ബോധവത്കരണ പരിപാടി നടത്തുന്നത്. കൂടാതെ ദന്ത സംരക്ഷണ ബോധവത്കരണം വിദ്യാലയങ്ങളിലൂടെയും നടത്തും. ഇതോടൊപ്പം പ്രത്യാശ എന്ന പദ്ധതി വഴി ദന്തക്ഷയം സംഭവിച്ച നിർധനരായവർക്ക് സൗജന്യമായി ചികിത്സ നടത്തി പല്ല് സെറ്റുകൾ വെച്ചുകൊടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പ്രസിഡന്റ് ഡോ.ജോർജ് എബ്രഹാം എടയക്കാട്ട്, സെക്രട്ടറി ഡോ.പി.ബി സനോജ്, ഡോ.മനു സ്കറിയ എന്നിവർ വാർത്താസമ്മേളനമത്തിൽ പങ്കെടുത്തു.
ആദിവാസികളിൽ വായിലെ കാൻസർ വർധിക്കുന്നു
01:02 AM Feb 09, 2017 | Deepika.com