ഒപ്പ് ശേഖരണത്തിന് തുടക്കമായി

01:00 AM Feb 09, 2017 | Deepika.com
സുൽത്താൻബത്തേരി:ദേശീയപാത 766(212)ലെ രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപെട്ട് ഫ്രീഡം ടു മൂവ് യുവജനകൂട്ടായ്മയുടെ പ്രക്ഷോഭ പരിപാടികൾക്ക് ഒപ്പുശേഖരണത്തോടെ തുടക്കമായി.
ബത്തേരി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ സംസ്ഥാനസ്കൂൾ കലോത്സവ പ്രതിഭകളായ നീരജ വിനയകുമാർ, തീർത്ഥ രാജൻ എന്നിവർ ആദ്യ ഒപ്പ് ചാർത്തി. രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപെടുന്ന ഭീമഹർജി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകാനാണ് തീരുമാനം. ഒപ്പുശേഖരണത്തിൽ വിദ്യാർഥികൾ, യുവജന സംഘടനകൾ, യാത്രക്കാർ തുടങ്ങിയവർ പങ്കാളികളായി. ആദ്യ ദിനം ആയിരത്തോളം ഒപ്പുകൾ ശേഖരിച്ചു.
വഴിതുറക്കു നാടിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി ’നാം ഉണരണം നാടിനെ ഉണർത്തണം’ എന്ന തലക്കെട്ടിലുള്ള ലഖുലേഖകളും വിതരണം ചെയ്തു .
എ.കെ.ജിതൂഷ് അധ്യക്ഷത വഹിച്ചു.
റ്റിജി ചെറുതോട്ടിൽ, സഫീർ പഴേരി, പ്രശാന്ത് മലവയൽ, സി.കെ.ആരിഫ്, സി.കെ.സമീർ എന്നിവർ പ്രസംഗിച്ചു. പ്രേഷിന്ത്, വിനോദ്, പ്രതീപ് ഉഷ, യഹ്യ ചേനക്കൽ, നദീർ, ശ്യാംജിത്ത്, വി.കെ സക്കറിയ, കെ.പി സജു എന്നിവർ നേതൃത്വം നൽകി.