പ്രസിഡന്‍റിനെതിരായ പരാതി വ്യാജം: ഭരണസമിതി

12:59 AM Feb 09, 2017 | Deepika.com
സുൽത്താൻ ബത്തേരി: കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്‍റിനെതിരെ സിപിഎം നേതാവിന്‍റെ മകൾ നൽകിയ പരാതി രാഷ്ട്രീയ പ്രേരിതവും വ്യാജവുമാണെന്ന് ഭരണസമിതി അംഗങ്ങളായ കെ.ആർ ഭാസ്കരൻ, ടി.ജെ ജോസഫ്, കെ.എ ഉമ്മർ, വി.ടി തോമസ്, വി.എ ആന്‍റണി, എൻ.എം ശിവരാമൻ, എം.ടി കരുണാകരൻ, എൻ.സി കൃഷ്ണകുമാർ, സന്ധ്യ രാജേന്ദ്രൻ, പുഷ്പ ചന്ദ്രൻ, സീന ബാബു എന്നിവർ അവകാശപ്പെട്ടു.
ബാങ്ക് കോണ്‍ഗ്രസിന്‍റെ കൈകളിൽ സുരക്ഷിതമാണെന്ന് കണ്ടെത്തിയ സിപിഎം അവസാനത്തെ അടവായി ബാങ്ക് ജീവനക്കാരിയെ ഉപയോഗിച്ച് വ്യാജ പരാതി നൽകിയതാണ്. ജീവനക്കാരിയെ വഴക്ക് പറയേണ്ടതോ നീരസം പ്രകടിപ്പിക്കേണ്ടതോ ആയ സാഹചര്യം ബാങ്കിൽ ഉണ്ടായിട്ടില്ല. ചെറുമകളുടെ പ്രായമുള്ള ഈ ജീവനക്കാരിയെ ഉപയോഗിച്ച് നടത്തിയ ഹീനമായ നടപടി ഒരു രാഷ്ട്രീയ പാർട്ടിക്കും യോജിച്ചതല്ല.
75 വയസുള്ള പ്രസിഡന്‍റ് ജീവനക്കാരിയെ തള്ളിയിട്ടു എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ബാങ്കിൽ സുപ്രീം കോടതിയുടെ നിർദേശ പ്രകാരം രൂപീകരിച്ച വനിത സംരക്ഷണ ഫോറം ഉണ്ട്. സീനിയർ ജീവനക്കാരികളാണ് അംഗങ്ങൾ. എന്നാൽ പരാതി റിപ്പോർട്ട് ചെയ്യുകയോ സ്റ്റാഫ് സെക്രട്ടറിയെ ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഭരണസമിതിക്കും പരാതി നൽകിയിട്ടില്ല.
24 ജീവനക്കാരിൽ ബഹു ഭൂരിപക്ഷം വനിതകളായ സ്ഥാപനത്തിൽ ഇത്തരം ഒരു അനുഭവം ഉണ്ടായില്ലെന്ന് പോലീസിന്‍റെ തെളിവെടുപ്പിൽ ബോധ്യപ്പെട്ടതാണ്. ഇത് മനസിലാക്കിയ സിപിഎം അനുയായികളെക്കൊണ്ട് വ്യാജ സാക്ഷികളെ നിർമിക്കുകയാണ്. ഈ പ്രവൃത്തികൾക്കൊന്നും ഭരണസമിതിയെ തളർത്താൻ കഴിയില്ലെന്ന് അംഗങ്ങൾ പറഞ്ഞു.
പരാതി
ഗൂഢാലോചനയുടെ
ഭാഗം: ഐഎൻടിയുസി
സുൽത്താൻ ബത്തേരി: കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്‍റിനെതിരേയുള്ള പരാതി ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഐഎൻടിയുസി താലൂക്ക് നേതൃ യോഗം. ബാങ്ക് ഭരണം കോണ്‍ഗ്രസിന്‍റെ കൈയിലെത്തിയ നാൾ മുതൽ ഒളിഞ്ഞും തെളിഞ്ഞും അക്രമങ്ങളും സമരങ്ങളും കേസുകളും അഴിച്ചുവിടുകയാണ്. വിജിലൻസിലുൾപ്പെടെ നിരവധി കേസുകൾ ബാങ്കിനെതിരേ കൊടുത്തെങ്കിലും ഇവയെല്ലാം അന്വേഷണത്തിൽ ശരിയല്ല െന്നു തെളിഞ്ഞു. ഭരണസമിതി പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. എല്ലാം പരാജയപ്പെട്ടപ്പോഴാണ് ജീവനക്കാരിയെക്കൊണ്ട് പ്രസിഡന്‍റിനെതിരേ പരാതി നൽകിച്ചത്. ഇത്തരം തരം താണ പ്രവൃത്തികൾ സിപിഎം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.എൻ. ശിവൻ അധ്യക്ഷത വഹിച്ചു. ശ്രീനിവാസൻ തൊവരിമല, കെ.എം. വർഗീസ്, ഉമ്മർ കുണ്ടാട്ടിൽ, വി.എൻ. ലക്ഷ്മണൻ, കെ.യു. മാനു, എം.സി. കൃഷ്ണകുമാർ, അസീസ് മാടാല, വിജയൻ, മനോജ്, അനിൽ എന്നിവർ പ്രസംഗിച്ചു.