ഗ്രാമീണ റോഡുകൾ തകർന്നു, യാത്ര ദുരിതമായി

12:37 AM Feb 09, 2017 | Deepika.com
പള്ളിക്കത്തോട്: ഗ്രാമീണ റോഡുകൾ തകർന്നതോടെ യാത്ര ദുരിതമായി. റോഡുകൾ പലതും തകർന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയൊന്നുമുണ്ടാകുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
മന്ദിരംകവല-ആനിക്കാട്, വള്ളോത്ത്യാമല-കയ്യൂരി പാലച്ചുവട് റോഡ്, ചല്ലോല്ലി-പുല്ലാന്നിത്തകിടി റോഡ് തുടങ്ങിയ റോഡുകളിലൂടെയുള്ള യാത്ര യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ആനിക്കാട്-കവുങ്ങും പാലം റോഡിന്‍റെ ചില ഭാഗങ്ങളും തകർന്നു തുടങ്ങിയിട്ടുണ്ട്. വള്ളോത്ത്യാമല-കയ്യൂരി റോഡ് തകർന്നിട്ട് ഒരു വർഷത്തിലേറെയായെങ്കിലും അറ്റകുറ്റപ്പണികൾ വൈകുകയാണ്.
റോഡിന്‍റെ ചിലഭാഗങ്ങൾ കാൽനടയാത്രക്കാരെ പോലും വെളളം കുടിപ്പിക്കുകയാണ്. ഇളകിതെറിച്ച മെറ്റലുകൾ ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു. വലിയ വാഹനങ്ങൾ എത്തുന്പോൾ കാൽനട യാത്രികർക്ക് ഒഴിഞ്ഞു മാറാൻ പോലും ഇടമില്ല. ഇതുവരെയും ടാർ ചെയ്യാത്ത ഭാഗങ്ങളും ഈ റോഡിലുണ്ട്.
മന്ദിരംകവല-ആനിക്കാട് റോഡിന്‍റെ ചില ഭാഗങ്ങളും സമാനമായ അവസ്ഥയിലാണ്. മെറ്റൽ ഇളകിയ ഭാഗങ്ങളിൽ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നതു പതിവാകുന്നു. കയറ്റം കയറിയെത്തുന്ന ഭാഗത്ത് റോഡ് തകർന്നു കിടക്കുന്നതിനാൽ ഈവഴി വരാൻ ഓട്ടോറിക്ഷാ ഡ്രൈവർ മടിക്കുകയാണ്. സ്കൂൾ വാഹനങ്ങൾ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ചല്ലോല്ലി-പുല്ലാന്നിത്തകിടി റോഡിന്‍റെ ചിലഭാഗങ്ങളും തകർന്നു തുടങ്ങിയിരിക്കുന്നു. റോഡുകൾ പലതും തകർന്നിട്ടും അറ്റകുറ്റപ്പണികൾ നടത്താനോ നവീകരണത്തിനോ പഞ്ചായത്ത് മുൻകൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
അടിയന്തരമായി റോഡിന്‍റെ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ മുൻകൈയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. റോഡ് തകർന്നതിനെത്തുടർന്നു ചിലയിടങ്ങളിലേക്കു വെള്ളം കൊണ്ടുവരാൻ കുടിവെള്ള വാഹനങ്ങളിലെ ഡ്രൈവർമാർ തയാറാകാത്തതും നാട്ടുകാരുടെ പ്രതിഷേധം വർധിപ്പിച്ചിട്ടുണ്ട്.