വൈക്കം: സോളാർ ബോട്ടിലെ ദിശ നിയന്ത്രിക്കുന്ന റഡർ പ്ലേറ്റും ബോട്ടും പരിശോധിക്കുന്നതിന് സയന്റിഫിക് എക്സ്പേർട്ടും സാങ്കേതിക വിദഗ്ധരും ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന പരിശോധന നടന്നില്ല.
കോട്ടയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കോണ്‍ഫൻസ് നടന്നതുമൂലമാണ് പരിശോധന നടക്കാതിരുന്നതെന്നറിയുന്നു.പോലീസിന്റെ ആവശ്യപ്രകാരമാണ് സയന്റിഫിക് എക്സ്പേർട്ടും സാങ്കേതിക വിദഗ്ധരും ബോട്ടും യന്ത്രഭാഗങ്ങളും പരിശോധിക്കാനെത്തുന്നതിനു തീരുമാനിച്ചിരുന്നത്.
റഡർ പ്ലേറ്റുകളിൽ ഒരെണ്ണം നട്ടും ബോൾട്ടുകളുമിളകി കായലിൽ ഉൗരി വീഴുകയും മറ്റൊന്ന് ഒരു നട്ടിന്റെ ബലത്തിൽ നിൽക്കുന്നതായുമാണ് പരിശോധനയിൽ കണ്ടെത്തിയത്. നിറയെ യാത്രക്കാരുമായി തവണക്കടവിലടുക്കുന്നതിനിടയാണ് റഡർ പ്ലേറ്റിളകി വീണ് ബോട്ടിന്റെ ദിശതെറ്റിയതെങ്കിലും സംയമനം വിടാതെ ജീവനക്കാർ ബോട്ട് കടവത്ത് അടുപ്പിക്കുകയായിരുന്നു. വിജയകരമായി സോളാർ ബോട്ട് സർവീസ് നടത്തുന്നതിനിടയിൽ ബോട്ടിന്റെ സർവീസ് കുറ്റമറ്റതല്ലെന്ന് വരുത്തിതീർക്കാൻ ബോട്ടിനെ അപകടപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നാണ് സംശയിക്കുന്നത്.
ബോട്ടിലെ റഡർ പ്ലേറ്റ്: വിദഗ്ധ പരിശോധന നടന്നില്ല
12:35 AM Feb 09, 2017 | Deepika.com