ലഹരി ഗുളികകളുമായി കോളജ് വിദ്യാർഥികളടക്കം നാലുപേർ പിടിയിൽ

12:35 AM Feb 09, 2017 | Deepika.com
കറുകച്ചാൽ: ലഹരി ഗുളികകളുമായി മൂന്നു കോളജ് വിദ്യാർഥികളടക്കം നാലുപേർ പിടിയിൽ. മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നവർക്കു നൽകുന്ന വിവിധ തരത്തിലുള്ള 151 ഗുളികളാണ് ഇവരിൽനിന്ന് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
കങ്ങഴ സ്വദേശികളായ കാരുമല ശക്തിവിഹാറിൽ അഖിൽ രാജ് (22), ഇടയിരിക്കപ്പുഴ തുണ്ടിയിൽ ബിവിൻ സ്കറിയ(21), ഇടയിരിക്കപ്പുഴ അരീക്കുഴിയിൽ സാജിത് നവാസ് (22), കാരുമല നാരകത്താനി ആൻസിൽ (19) എന്നിവരെയാണ് കറുകച്ചാൽ എസ്ഐ മനോജ് മാത്യുവിന്‍റെ നേതൃത്വത്തിൽ എഎസ്ഐമാരായ അനിൽകുമാർ, ജോസ്, സിപിഒമാരായ ഷാജൻ, താജുദീൻ എന്നിവരടങ്ങുന്ന സംഘം ഇന്നലെ രാവിലെ പത്തിന് വാഹന പരിശോധനയ്ക്കിടയിൽ ഇടയിരിക്കപ്പുഴ ഭാഗത്തുനിന്നും പിടികൂടിയത്.
എസ്ഐ മനോജ് മാത്യുവിന്‍റെ നേതൃത്വത്തിൽ കങ്ങഴ പഴുക്കാക്കളം ഇടയിരിക്കപ്പുഴ റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ അമിതവേഗതയിലെത്തിയ മാരുതികാർ കൈകാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് പോലീസ് സംഘം പിൻതുടർന്നെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.