അങ്കമാലി: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വികസനപ്രവർത്തനങ്ങളുടെമറവിൽ ഭരണസമിതി അഴിമതി നടത്തുന്നതായി പ്രതിപക്ഷംആരോപിച്ചു. ബസ് സ്റ്റാൻഡിൽ 15 ലക്ഷം രൂപ ചെലവിൽ ബസ് ടെർമിനലും 15 ലക്ഷം രൂപയുടെ ക്ലോക്ക്്്് റൂമും 10 ലക്ഷം മുടക്കി പാർക്കും നിർമിക്കാനായിരുന്നു പദ്ധതി. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ബസ് സ്റ്റാൻഡിൽ അനാവശ്യ പദ്ധതികൾ നടത്തി പണംധൂർത്തടിക്കുകയാണ്.
ദീർഘദൂര സർവീസ്് നടത്തുന്ന ബസുകൾക്കായാണ് ബസ് ടെർമിനൽ പണികഴിപ്പിച്ചിരിക്കുന്നത്. എന്നാൽ ദീർഘദൂര ബസുകൾക്ക്്് ബസ് സ്റ്റാൻഡിൽ കയറാൻ മതിയായ ഇടമില്ല. മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ പാർക്കിനു പകരം ഓപ്പണ്‍ സ്റ്റേഡിയം നിർമിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ബസുകൾക്കും യാത്രക്കാർക്കും നിലവിൽ സൗകര്യങ്ങൾ ഇല്ലെന്നിരിക്കെ സ്റ്റേഡിയം കൂടി നിർമിച്ച് പണവും സ്ഥലവും പാഴാക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
2009ൽ ബസ് സ്റ്റാൻഡിനോട്്് ചേർന്നുള്ള സ്ഥലത്ത് പൊതുശ്മശാനം നിർമിക്കാൻ കൗണ്‍സിൽ തീരുമാനം ഉള്ളതാണ്.എന്നാൽ ഈ തീരുമാനം അട്ടിമറിച്ചാണ് ഇപ്പോൾ ഇവിടെ ഭണസമിതി പാർക്ക്്് നിർമിക്കാൻ തീരുമാനിച്ചത്. ജനോപകാരപ്രദമായപദ്ധതികളൊന്നും നടപ്പാക്കാതെ അഴിമതി ലക്ഷ്യമിട്ട് ദീർഘവീക്ഷണമില്ലാതെയുള്ള പദ്ധതി രൂപവത്്്കരണത്തിലൂടെ അരക്കോടി രൂപയുടെ സർക്കാർ ഫണ്ട്്്് ദുർവിനിയോഗമാണ് നടന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലർമാരായ ടി.ടി. ദേവസിക്കുട്ടി, റെജി മാത്യു, റീത്താപോൾ, സാജി ജോസഫ്, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, കെ.ആർ. സുബ്രൻ, എം.എ. സുലോചന, ബിനി ബി. നായർ, ഷെൻസി ജിൻസണ് എന്നിവർ ആരോപിച്ചു. ഇതിനെതിരെ സമരം സംഘടിപ്പിക്കുമെന്നും വിജിലൻസിനെ സമീപിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു.
ബസ് സ്റ്റാൻഡ്്് വികസനത്തിൽ അഴിമതിയെന്ന്്് ആരോപണം
01:33 AM Feb 08, 2017 | Deepika.com