വെടിക്കെട്ടില്ലാതെ എന്തു തിരുനാള്‍!

12:40 AM Jan 24, 2017 | Deepika.com
അതിരമ്പുഴ: വെടിക്കെട്ടില്ലെങ്കില്‍ പൂരമാകുമോ? അതുപോലെതന്നെ അതിരമ്പുഴ വെടിക്കെട്ടും. വെടിക്കെട്ടില്ലാത്ത അതിരമ്പുഴ തിരുനാളിനെക്കുറിച്ച് ചിന്തിക്കാനേ വയ്യ!
അത് അതിരമ്പുഴക്കാരുടെ മാത്രം കാര്യമല്ല. അതിരമ്പുഴ തിരുനാളിനെ മനസില്‍കൊണ്ടുനടക്കുന്ന എല്ലാവരുടെയും വികാരമാണ്. ഇത്തവണ വെടിക്കെട്ടിനെ സംബന്ധിച്ച് അല്പം അനിശ്ചിതത്വമുണ്ടായപ്പോള്‍ അതിരമ്പുഴക്കാരുടെ മുഖംവാടിയതും അതുകൊണ്ടുതന്നെ.
ഇപ്പോള്‍ വെടിക്കെട്ടു കാണുമ്പോള്‍ പഴമക്കാര്‍ പറയും, പണ്ടത്തെ വെടിക്കെട്ടായിരുന്നു വെടിക്കെട്ടെന്ന്. അതു ശരിതന്നെ. പണ്ടത്തെ വെടിക്കെട്ട് ഒരു ഒന്നൊന്നര വെടിക്കെട്ടായിരുന്നു.
12 നിലവരെ പൊട്ടുന്ന നിലയമിട്ട്. നില്‍ക്കുന്നിടത്തു മണ്ണുമൂടി താഴ്ന്നുപോയെന്നു തോന്നുംവിധം പ്രകമ്പനം കൊള്ളിക്കുന്ന ഭീമന്‍ അമിട്ട്. എലിവാണം തുടങ്ങി തീവ്രശബ്ദമുള്ള ഇനങ്ങള്‍ ധാരാളം. കൂടാതെ വര്‍ണങ്ങളുടെ പൂരവും വെടിക്കെട്ടു പ്രേമികളെ പെരുവിരലില്‍ നിര്‍ത്തുന്ന ആവേശമായിരുന്നു അന്നൊക്കെ.
പിന്നെ ശബ്ദത്തിന്റെ കാര്യത്തില്‍ നിയന്തണം വന്നു. വന്നുവന്ന് ശബ്ദമേ പാടില്ലെന്ന വിധത്തിലായി കാര്യങ്ങള്‍. ‌
നിലയമിട്ടുകളെ ഇല്ലാതായി. എങ്കിലും എല്ലാവര്‍ഷവും പുത്തന്‍ ഇനങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. ശബ്ദമില്ലാത്ത, വര്‍ണ വൈവിധ്യമുള്ള ഇനങ്ങള്‍.
വെടിക്കെട്ട് പ്രേമികള്‍ക്ക് ഈ മാറ്റമൊന്നും അത്രകണ്ട് ഉള്‍ക്കൊള്ളാനാകില്ലെങ്കിലും വെടിക്കെട്ടേ ഇല്ലാതാകുമെന്നത് ചിന്തിക്കാനാവില്ല.
വെടിക്കെട്ട് വേണ്ടെന്നു വച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിക്കൂടെ എന്നു ചോദിക്കുന്നവര്‍ക്ക് പള്ളിയുടെ ജൂബിലി സ്മാരകമായി 50 വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന ഇടവകയുടെ പ്രത്യേക പദ്ധതി ചൂണ്ടിക്കാട്ടി വെടിക്കെട്ടു പ്രേമികള്‍ മറുപടി തള്ളിക്കളയും.
എത്രയോ മാറ്റങ്ങള്‍ വന്നു അതിരമ്പുഴ വെടിക്കെട്ടിന്. തൃശൂര്‍ പൂരത്തിന്‍റെ ഒപ്പം പ്രാധാന്യം സര്‍ക്കാര്‍തന്നെ നല്‍കിയ ആദ്യ വെടിക്കെട്ട്.
രാത്രി തുടങ്ങി നേരം വെളുക്കുവോളമുണ്ടായിരുന്ന ആദ്യവെടിക്കെട്ട്. പിന്നെ പത്തുമണിക്കു തുടങ്ങി നീണ്ട ഇടവേളകള്‍ നല്‍കി പുലര്‍ച്ചെ വരെയായി.
ഇപ്പോള്‍ നിയമത്തിൻെ കാര്‍ക്കശ്യത്തില്‍ രാത്രി 8.30 മുതല്‍ പത്തുവരെ. ഈ വര്‍ഷം വെടിക്കെട്ടിനിടയില്‍ ഇടവേളയില്ല. തുടര്‍ച്ചയായങ്ങു കത്തും, കാണാന്‍ കാത്തിരിക്കുന്നത് വെടിക്കെട്ട് പ്രേമികള്‍. അല്ല വെടിക്കെട്ട് ഭ്രാന്തന്മാര്‍.