ആരക്കുഴ പള്ളിത്തോട്ടിലേക്കു മലിനജലം ഒഴുക്കുന്നതായി പരാതി

02:27 AM Jan 06, 2017 | Deepika.com
മൂവാറ്റുപുഴ: ആരക്കുഴ പള്ളിത്തോട്ടിലേക്കു മലിനജലം ഒഴുക്കുന്നതായി പരാതി. പ്രദേശത്തെ നൂറുകണക്കനു കുടുംബങ്ങൾ കുളിക്കാനും വസ്ത്രം കഴുകാനും ആശ്രയിക്കുന്ന തോട്ടിലെ വെള്ളമാണ് അനുദിനം മലിനമാകുന്നത്.
തോടിനു സമീപത്തെ കിണറുകളിലേക്ക് മലിനജലം ഒലിച്ചിറങ്ങുന്നതും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. മത്സ്യകൃഷി നടത്തുന്ന തോട്ടക്കര ഭാഗത്തെ പാടങ്ങളിൽനിന്നു പുറന്തള്ളുന്ന മലിന ജലമാണ് തോട്ടിലേക്ക് എത്തുന്നതെന്നും ആക്ഷേപമുണ്ട്.
രൂക്ഷഗന്ധം അനുഭവപ്പെടുന്ന വെള്ളത്തിന്‍റെ നിറത്തിലും മാറ്റമുണ്ട്. ഇതു സംബന്ധിച്ച് നാട്ടുകാർ ആരോഗ്യവിഭാഗത്തിനു പരാതി നൽകിയെങ്കിലും യാതൊരു നടപടയും ഉണ്ടായിട്ടില്ല. വേനലിൽ പള്ളിതോട്ടിലെ വെള്ളം നിരവധിപ്പേർക്ക് ഉപകാരപ്രദമാണ്. കാലവർഷവും തുലാവർഷവും കാര്യമായി ലഭിക്കാത്തതിനാൽ പലയിടങ്ങളിലും ഇപ്പോൾ ജല ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. വേനൽ രൂക്ഷമാകുന്നതോടെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടേണ്ടിവരും.
ഈ സാഹചര്യത്തിൽ പള്ളിതോടിനെ സംരക്ഷിക്കേണ്ട ആവശ്യം ശക്തമായിരിക്കുകയാണ്.