കൂത്താട്ടുകുളത്ത് പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു

02:25 AM Jan 06, 2017 | Deepika.com
കൂത്താട്ടുകുളം: നഗരസഭാധികൃതരുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകളുടെ വില്പനയും ഉപയോഗവും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായായിരുന്നു പരിശോധന.
പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽനിന്നു 25 മുതൽ 40വരെ മൈക്രോണിലുള്ള കവറുകൾ പിടിച്ചെടുത്തു. കവറുകൾ കണ്ടെടുത്ത സ്ഥാപനങ്ങളിൽനിന്നു നഗരസഭ 500 രൂപ പിഴ ഈടാക്കി.
വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും നിയമം ലംഘിക്കുന്നവരിൽനിന്നു പതിനായിരം രൂപ വരെയുള്ള പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നഗരസഭ സീനിയർ ക്ലാർക്ക് റെജി വി. ജോസഫ്, അസിസ്റ്റന്‍റ് സെക്രട്ടറി സി.ജെ. സാബു, എൻ.കെ. സുഗതമ്മ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.