റിയാദ്: സൗദി അറേബ്യയില്‍ മസ്ജിദില്‍ നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ആബിദ് ബിന്‍ മസ്ഊദ് ബിന്‍ ഹസന് അല്‍ ഖഹ്താനി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.
മസ്ജിദിൽ നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്ന അലി ബിന്‍ മുഹമ്മദ് ബിന്‍ ദാഫിര്‍ എന്ന സൗദി പൗരനെയാണ് ഇയാള്‍ വെടിവച്ചു കൊന്നത്. സൗദി അറേബ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സുരക്ഷാ സൈനികരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങളില്‍ പ്രതികളായ മൂന്ന് പേരുടെ വധശിക്ഷയും നടപ്പാക്കി.
ഹുസൈന് അലി മുഹൈശി, ഫാദില്‍ സകി അന്‍സീഫ്, സകരിയ്യ മുഹൈശി എന്നീ സൗദി പൗരന്മാരുടെ വധശക്ഷയാണ് സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മസ്ജിദില്‍ യുവാവിനെ വെടിവച്ചു കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി
01:15 PM Jun 08, 2023 | Deepika.com