ലൊസാഞ്ചലസ്: കൊലപാതക കേസിൽ ജയിലിൽ കഴിഞ്ഞ കലിഫോർണിയ സ്വദേശിയെ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 33 വർഷത്തിന് ശേഷം വിട്ടയച്ചു. 55കാരനായ ഡാനിയൽ സൽദാനിയാണ് ലൊസാഞ്ചലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി നിരപരാധിയായി പ്രഖ്യാപിക്കുകയും മോചിപ്പിക്കുകയും ചെയ്തത്.
1990-ൽ ലൊസാഞ്ചലസിനു കിഴക്കുള്ള ബാൾഡ്വിൻ പാർക്കിൽ ഹൈസ്കൂൾ ഫുട്ബോൾ മത്സരം കഴിഞ്ഞു പോകുകയായിരുന്ന ആറു കൗമാരക്കാർ അടങ്ങിയ കാറിന് നേരെ വെടിയുതിർത്തു എന്ന് ആരോപിച്ചാണ് ഇയാളെ ശിക്ഷിച്ചത്. രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റെങ്കിലും ഇവർ രക്ഷപ്പെട്ടിരുന്നു.
വെടിവയ്പ്പ് നടക്കുമ്പോൾ സമയത്ത് സൽദാനയ്ക്ക് 22 വയസായിരുന്നു പ്രായം. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് എന്ന് പറഞ്ഞ് സൽദാനയെ 45 വർഷം ജീവപര്യന്തം തടവിനാണ് അന്ന് കോടതി ശിക്ഷിച്ചത്.
മോചിപ്പിക്കപ്പെട്ടതിൽ നന്ദിയുണ്ടെന്നും നിരപരാധിയാണെന്ന് തെളിഞ്ഞതിൽ സന്തോഷവാനാണെന്നും സൽദാനി പറഞ്ഞു. കേസിൽ അറസ്റ്റിലായ മറ്റൊരു കുറ്റവാളിയുടെ മറ്റൊരു കുറ്റവാളി വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്.
സൽദാന വെടിവയ്പ്പിൽ പങ്കെടുത്തിട്ടില്ലെന്നും സംഭവസമയത്ത് അദ്ദേഹം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ഇയാൾ അധികാരികളോട് 2017-ൽ പറഞ്ഞിരുന്നു. എന്നാൽ ഈ വെളിപ്പെടുത്തലിന് ശേഷവും സൽദാനയ്ക്ക് ആറു വർഷം കൂടി ജയിലിൽ കിടക്കേണ്ടി വന്നു.
33 വർഷം ജയിലിൽ: ഒടുവിൽ നിരപരാധിയെന്നു കണ്ടെത്തി വിട്ടയച്ചു
03:26 PM May 26, 2023 | Deepika.com