കുവൈറ്റ് സിറ്റി: ഈ വിശുദ്ധ റമദാൻ മാസത്തിൽ ഏറ്റവും കുറഞ്ഞ നോമ്പ് സമയത്തിന്റെ കാര്യത്തിൽ കുവൈറ്റ് അറബ് രാജ്യങ്ങളിൽ ഏഴാം സ്ഥാനത്തും ഗൾഫിൽ രണ്ടാം സ്ഥാനത്തും. സിറിയ, പലസ്തീൻ എന്നീ രാജ്യങ്ങൾ പോലെ ഏകദേശം പതിനാലര മണിക്കൂറാണ് കുവൈറ്റിലെ നോമ്പ് സമയം.
ജോർദാൻ, ലെബനൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഒന്നാമത്. ആ രാജ്യത്തെ പൗരന്മാർ വെറും 12 മണിക്കൂറും 37 മിനിറ്റുമാണ് അവിടങ്ങളിലെ നോമ്പ് സമയമെന്ന് അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
13 മണിക്കൂറും 27 മിനിറ്റുമായി സൊമാലിയയാണ് രണ്ടാം സ്ഥാനത്ത്. യെമൻ (14 മണിക്കൂറും ഏഴ് മിനിറ്റും) സുഡാൻ (14 മണിക്കൂറും എട്ട് മിനിറ്റും) മൗറിറ്റാനിയ (14 മണിക്കൂറും 15 മിനിറ്റും) എന്നിങ്ങനെയാണ് നോമ്പ് സമയം. 14 മണിക്കൂറും 15 മിനിറ്റും കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നോമ്പ് സമയമുള്ള ഖത്തർ അറബ് രാജ്യങ്ങളിൽ ആറാമതാണ്.
ഒമാനിലെ 14 മണിക്കൂർ 37 മിനിറ്റും സൗദി അറേബ്യയിലും യുഎഇയിലും 14 മണിക്കൂറും 41 മിനിറ്റും ബഹ്റൈനിൽ 14 മണിക്കൂറും 49 മിനിറ്റുമാണ് നോമ്പ്.
അന്താരാഷ്ട്ര തലത്തിൽ, ഗ്രീൻലാൻഡിൽ താമസിക്കുന്ന മുസ്ലിംകൾ ഏകദേശം 20 മണിക്കൂർ ദൈർഘ്യമേറിയ നോമ്പെടുക്കുമ്പോൾ പോളണ്ടിൽ ഏകദേശം 18 മണിക്കൂറും 30 മിനിറ്റും റഷ്യയിൽ ഏകദേശം 18 മണിക്കൂറും 29 മിനിറ്റും ദൈർഘ്യമുണ്ട് നോമ്പിന്.
ദക്ഷിണാഫ്രിക്ക, അർജന്റീന, ന്യൂസിലാൻഡ്, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ നോമ്പ് സമയം. ഏകദേശം 11 മുതൽ 12 മണിക്കൂർ വരെ. ബ്രസീലിലെ മുസ്ലീംകൾ ഏകദേശം 12 മുതൽ 13 മണിക്കൂർ വരെ നോമ്പെടുക്കുന്നു.
ദൈർഘ്യം കുറഞ്ഞ നോമ്പ്: ഗൾഫിൽ കുവൈറ്റ് രണ്ടാമത്
07:37 PM Mar 26, 2023 | Deepika.com