ഹെർമനിലെ ഒരു സ്റ്റോറിൽ ഞായറാഴ്ച്ച രാത്രി 9.30 നാണ് വെടിവയ്പ്പ് നടന്നത്. നിരവധി കേസുകളില്‍ പ്രതിയായ കെന്നത്ത് ലീ സിംപ്സണെ (35) പിടികൂടനായി പോലീസ് സ്റ്റോറിലെത്തിയതായിരുന്നു. ഇവിടെ വച്ച് പ്രതിയും പോലീസുകാരും തമ്മിൽ വാക്കറ്റേമുണ്ടാവുകയും പിന്നാലെ സിംപ്സൺ പോലീസിന് നേരെ വെടിവയ്ക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
തിങ്കളാഴ്ച്ച രാവിലെ വെടിവയ്പ്പ് നടന്ന സ്ഥലത്തിന് അടുത്തുള്ള ഒരു വീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. വീട്ടിലേക്ക് കണ്ണീർ വാതകം പ്രയോഗിച്ചതിന് ശേഷമാണ് സിംപ്സണെ കസ്റ്റഡിയിലെടുത്തത്. 2004 മുതൽ നിരവധി കേസുകളിൽ പ്രതിയാണ് സിംപ്സൺ. 2022 ഏപ്രിൽ മുതൽ ഒളിവിലായിരുന്നു. ഉദ്യോഗസ്ഥന്റെ മരണത്തിൽ മിസോറി ഗവർണർ മൈക്ക് പാർസൺ അനുശോചനം രേഖപ്പെടുത്തി.