അബുദാബി: അനർഗളമായ പ്രഭാഷണ ചാതുരിയും ആധുനിക കാലത്തിന്റെ ചിന്താധാരകളും മാധുര്യമുള്ള ഉറുദു കവിതകളുടെ മാസ്മരികതയും ഒത്തുചേർന്നപ്പോൾ പ്രമുഖപ്രഭാഷകനും പാർലമെന്റ് അംഗവുമായ അബ്ദുസമദ് സമദാനിയുടെ ’മദീനയിലേക്കുള്ള പാത’ പ്രഭാഷണം വിശ്വാസികളിൽ ആത്മീയതയുടെ പുതു അർത്ഥതലങ്ങൾ തീർത്തു.
അന്ത്യപ്രവാചക കീർത്തനങ്ങളും വർത്തമാനകാല പ്രാധാന്യങ്ങളും സംയോജിപ്പിച്ചു കൊണ്ട് നടത്തിയ വിശ്വവിമോചകനാം വിശുദ്ധ പ്രവാചകൻ എന്ന പ്രഭാഷണം കേൾക്കാൻ ആയിരങ്ങളാണ് ഇന്ത്യൻ ഇസ്ലാമിക്ക് സെന്ററിലേക്ക് ഒഴുകിയെത്തിയത്. ഇത് മൂന്നാം തവണയാണ് ന്ധന്ധമദീനയിലേക്കുള്ള പാത’’ പ്രഭാഷണം അബുദാബിയിൽ നടക്കുന്നത്.
അധാർമികതയും അനീതിയും നിറഞ്ഞ ആധുനിക ലോകത്ത് അന്ത്യപ്രവാചകന്റെ ആപ്തവാക്യങ്ങളും ആജ്ഞകളുമാണ് മാനവരാശിക്ക് രക്ഷ നൽകുകയുള്ളൂവെന്നു സമദാനി പറഞ്ഞു.
പ്രമുഖ വ്യവസായിയും ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനുമായ യൂസഫലി എംയഎ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ അബ്ദുസ്സലാം, കെ എംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങൽ, സുന്നി സെന്റർ പ്രസിഡന്റ് അബ്ദു റഹൂഫ് അഹ്സനി, സെയ്ഫ് ലൈൻ അബൂബക്കർ ശിഹാബ് പരിയാരം എന്നിവർ സംസാരിച്ചു.
അധാർമികതയും അനീതിയും നിറയുന്പോൾ മാനവരാശിക്ക് രക്ഷ അന്ത്യപ്രവാചകന്റെ ആപ്തവാക്യങ്ങൾ : അബ്ദുസമദ് സമദാനി എംപി
11:26 PM Jan 25, 2023 | Deepika.com