മാസച്യുസിറ്റ്സ്: ഭാര്യയെ വധിച്ചു ശരീരഭാഗങ്ങൾ വേർപ്പെടുത്തി മാലിന്യം നിക്ഷേപിക്കുന്ന വേസ്റ്റ് പാത്രത്തിലിട്ട ഭർത്താവ് അറസ്റ്റിൽ. മൂന്ന് കുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട സ്ത്രീ. വിവാഹബന്ധം അവസാനിപ്പിക്കുവാൻ ഭർത്താവ് ബ്രയാൻ വാൽഷ് (47), ഭാര്യ അന്നയെ (39) ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതക കുറ്റം ചുമത്തി ജനുവരി 18 കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യം നൽകാതെ ജയിലിലടക്കുന്നതിനും ഫെബ്രുവരി 9ന് വീണ്ടും ഹാജരാക്കാനും ഉത്തരവിട്ടു. വിവാഹമോചനത്തേക്കാൾ ഭാര്യയെ വധിക്കുകയാണ് നല്ലതെന്ന് ഇയാൾ വിശ്വസിച്ചു.
ജനുവരി ഒന്നിനുശേഷം ഭാര്യയെ കണ്ടിട്ടില്ല എന്നാണ് ഇയാൾ പോലീസിന് നൽകിയ വിവരം. ജനുവരി 4 മുതൽ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സ്ഥാപന ഉടമ പോലീസിൽ പരാതിപ്പെട്ടു. ഇതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
പല നുണകൾ പറഞ്ഞു ബ്രയാൻ പോലീസിനെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും ജനുവരി 8ന് ് ഇയാളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നതായിരുന്നു അറസ്റ്റിനു കാരണം. ഇവരുടെ താമസസ്ഥലത്തു നിന്നും രക്തകറയും ഒടിഞ്ഞ കത്തിയും കണ്ടെത്തി. സമീപത്തുള്ള ക്യാമറകളിൽ ബ്രായൻ മാലിന്യം ഇടുന്നതിനു സമീപം നിൽക്കുന്നതും കണ്ടെത്തി. ദിവസങ്ങൾ പിന്നിട്ടതോടെ മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ അന്നയുടെ ഫോണ്, വാക്സിനേഷൻ കാർഡ്, ബൂട്ട്, പേഴ്സ് എന്നിവയും കണ്ടെത്തി.
ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി വേസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു; ഭർത്താവ് അറസ്റ്റിൽ
05:24 AM Jan 20, 2023 | Deepika.com