ന്യൂയോർക്ക്: അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഒൗദ്യോഗികമായി അറിയിച്ചു. ഇതോടെ 10,000 ജീവനക്കാർ കന്പനിക്ക് പുറത്തായി. പിരിച്ചു വിടൽ തീരുമാനം വ്യക്തമാക്കിക്കൊണ്ട് കന്പനി സിഇഒ സത്യ നദെല്ല ജീവനക്കാർക്ക് ഇ-മെയ്ൽ സന്ദേശം അയച്ചു’.ബൃഹദ് സാന്പത്തിക സാഹചര്യങ്ങളും ഉപഭോക്താക്കളുടെ മാറിയ മുൻഗണനകളും മുൻനിർത്തിയാണ് ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് കന്പനി വ്യക്തമാക്കി. ഇന്ത്യയിൽ എത്ര പേർക്ക് ജോലി നഷ്ടമായെന്ന് കന്പനി വ്യക്തമാക്കിയിട്ടില്ല.
ചില മേഖലകളിൽ ആളുകളെ ഒഴിവാക്കുന്നതിനൊപ്പം സുപ്രധാനവും തന്ത്രപരവുമായ മേഖലകളിലേക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുമെന്ന് നദെല്ല വ്യക്തമാക്കി. ഭാവിയെക്കരുതി തന്ത്രപരമായ മേഖലകളിൽ നിക്ഷേപം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. റെഗുലേറ്ററി ഫയലിംഗിൽ കൂട്ട പിരിച്ചു വിടലിനെപ്പറ്റി മൈക്രോസോഫ്റ്റ് സൂചിപ്പിച്ചിരുന്നു. നേരത്തെ ആമസോണ്‍, ട്വിറ്റർ, മെറ്റ തുടങ്ങിയ വന്പൻമാരും ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.
ഓണ്‍ലൈൻ വ്യാപാര രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ആമസോണ്‍ 18000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഓണ്‍ലൈൻ വിൽപന വളർച്ച മന്ദഗതിയിലായതോടെ റീട്ടെയ്ലർ പിടിമുറുക്കുകയും ഉപഭോക്താക്കളുടെ ചെലവ് ശേഷിയെ ബാധിക്കുന്ന സാന്പത്തിക മാന്ദ്യത്തിന് തടയിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വെട്ടിക്കുറവുകൾ.
കഴിഞ്ഞ വർഷം ഇതു സംബന്ധിച്ച നീക്കങ്ങൾ തുടങ്ങിയതായാണ് റിപ്പോർട്ട്. വെയർഹൗസും ഡെലിവറി ജീവനക്കാരും ഉൾപ്പെടുന്ന മൊത്തം തൊഴിലാളികളുടെ 19 ശതമാനം മാത്രമാണ് ഇപ്പോൾ പിരിച്ചുവിടാൻ തീരുമാനമായിരിക്കുന്നത്. ആമസോണിന്റെ ലോകമെന്പാടുമുള്ള 350,000 കോർപ്പറേറ്റ് ജീവനക്കാരുടെ ഏകദേശം 6 ശതമാനം വരും.
ആമസോണ്‍ മുന്‍പ് അനിശ്ചിതവും ബുദ്ധിമുട്ടുള്ളതുമായ സന്പദ്വ്യവസ്ഥകളെ നേരിട്ടിട്ടുണ്ട്, ഞങ്ങൾ അത് തുടരും,’ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി ഈ മാസം ആദ്യം ജീവനക്കാർക്ക് അയച്ച മെമ്മോയിൽ പറഞ്ഞു. ’ഈ മാറ്റങ്ങൾ ശക്തമായ ചിലവ് ഘടനയോടെ ഞങ്ങളുടെ ദീർഘകാല അവസരങ്ങൾ പിന്തുടരാൻ ഞങ്ങളെ സഹായിക്കും.
ചൊവ്വാഴ്ച 2.1 ശതമാനം ഇടിഞ്ഞ് 96.05 ഡോളറിലെത്തിയശേഷം ന്യൂയോർക്കിൽ എക്സ്ചേഞ്ചുകൾ തുറക്കുന്നതിന് മുന്‍പ് പ്രീ-മാർക്കറ്റ് ട്രേഡിംഗിൽ ആമസോണ്‍ ഓഹരികൾക്ക് കാര്യമായ മാറ്റമുണ്ടായില്ല.
പതിനായിരം ജീവനക്കാർ മൈക്രോസോഫ്റ്റ് കന്പനിക്ക് പുറത്ത്; ആമസോണ്‍ 18000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു
05:15 AM Jan 20, 2023 | Deepika.com