ഓഗസ്റ്റ് 7 ഞായർ വിശുദ്ധ കുർബാനാന്തരം വികാരി റവ. ഫാ. തോമസ് കോര കൊടി ഉയർത്തിയത്തോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി.
13 ശനിയാഴ്ച വൈകിട്ട് 4.30ന് യാക്കോബായ സുറിയാനി സഭയിലെ അനുഗ്രഹീത വാഗ്മിയും സുപ്രസിദ്ധ വചനപ്രഘോഷകനുമായ റവ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ ധ്യാനയോഗവും നടക്കും. എന്നെ ഭക്ഷിക്കുന്നവൻ ഞാൻ നിമിത്തം ജീവിക്കും. വി. യോഹന്നാൻ 6:57 എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം. 7ന് സന്ധ്യാപ്രാർഥനയും തുടർന്ന് ആശീർവാദവും ഡിന്നറും ക്രമീകരിക്കും.
14 ഞായറാഴ്ച രാവിലെ 8.15ന് പ്രഭാതപ്രാർഥനയ്ക്കുശേഷം റവ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ വിശുദ്ധ ബലി അർപ്പണവും നടക്കും.
മുത്തുക്കുട, കൊടി, കുരിശ് തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി അടക്കും ചിട്ടയുമായി വിശ്വാസികൾ അണിനിരന്ന് ഭക്തിനിർഭരമായി നടത്തപ്പെടുന്ന റാസ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും. തുടർന്ന് സണ്ഡേസ്കൂൾ കുട്ടികൾക്കായുള്ള സമ്മാനദാനത്തിനുശേഷം സ്നേഹവിരുന്നോടെ ഈ വർഷത്തെ പെരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
പരിശുദ്ധ ദൈവമാതാവിന്റെ മഹാമധ്യസ്ഥതയിൽ അഭയപ്പെട്ട് പെരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹിതരാകുവാൻ വിശ്വാസികളേവരേയും കർതൃനാമത്തിൽ ക്ഷണിക്കുന്നതായി വികാരി റവ. ഫാ. തോമസ് കോര അറിയിച്ചു.
വികാരിക്ക് പുറമേ പ്രദീഷ് തോമസ്(വൈസ് പ്രസിഡന്റ്), ബിജു വർഗീസ്(ട്രസ്റ്റി), ബിബിൻ വർഗീസ്(സെക്രട്ടറി), ബിബിൻ വർഗീസ്(സെക്രട്ടറി), കമ്മിറ്റിയംഗങ്ങളായ ബിനായ് മാത്യു, എൽദോ ജോണ്, രാഹുൽ കുരുവിള എന്നിവരുടെ നേതൃത്വത്തിൽ പെരുനാൾ ക്രമീകരണങ്ങൾക്കായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.