തിങ്കളാഴ്ച നടന്ന സാക്ഷി വിസ്താരത്തിനിടെ കൊലപാതകം നടത്തിയത് താനല്ലെന്ന് പ്രതി കോടതിയിൽ വാദിച്ചത് ജൂറി പരിഗണിച്ചില്ല . 2008 ജനുവരി ഒന്നിനായിരുന്നു കൊലപാതകം. ഡിന്നറിനു കൊണ്ടുപോകാം എന്ന് പറഞ്ഞാണ് യാസർ സെയ്ദ ടാക്സി കാറിൽ വീട്ടിൽ നിന്നും പെണ്‍കുട്ടികലെ പുറത്തേക്കു കൊണ്ടുപോയത്. ഇർവിംഗിന് സമീപമുള്ള ഒരു ഹോട്ടലിനു മുൻവശത്തുള്ള പാർക്കിംഗ് ലോട്ടിൽ വച്ചു് കാറിലിരുന്നിരുന്ന അമീനയെ രണ്ടു തവണയും(18), സാറയെ ഏഴു തവണയും (17) വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. ആറു ദിവസം നീണ്ടുനിന്ന വിചാരണ ഡാലസ് ഫ്രാങ്ക് ക്രൗലി കോർട്ടിലായിരുന്നു.
കുട്ടികളുടെ മാതാവ് സാക്ഷി വിസ്താരത്തിനിടയിൽ നടത്തിയ പ്രസ്താവന കേസിൽ സുപ്രധാന വഴി തിരിവായിരുന്നു. കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസർ സെയ്ദിനെ ഭാര്യ പട്രീഷ ഓവൻസ് പിന്നീട് വിവാഹമോചനം നടത്തിയിരുന്നു. കൊല നടത്തി രക്ഷപെട്ട ഇയാൾ 12 വർഷത്തിനു ശേഷമാണ് പോലീസ് പിടിയിലായത്.
1987 ഫെബ്രുവരിയിലാണ് 15 വയസുള്ള പാട്രിഷ്യയെ 29 വയസുള്ള യാസർ സെയ്ദ് വിവാഹം കഴിച്ചതെന്നും, വിവാഹം കഴിഞ്ഞു ആദ്യ മൂന്നു വർഷത്തിനുള്ളിൽ അമീന, സാറ, ഇസ്ലാം എന്നീ മൂന്നു കുട്ടികൾക്ക് ജ·ം നൽകിയാതായും ഭാര്യ കോടതിയിൽ പറഞ്ഞു. യുവാക്കളുമായുള്ള പെണ്‍കുട്ടികളുടെ സൗഹൃദം അറിഞ്ഞിരുന്നതായും അതിനെ അനുകൂലിച്ചിരുന്നതായും ഇവർ പറഞ്ഞു. പല സന്ദർഭങ്ങളിലും ഭർത്താവിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനു വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പട്രീഷ ഓവൻസ് കോടതിയിൽ ബോധിപ്പിച്ചു.
മക്കളെ നിങ്ങൾ കൊലപ്പെടുത്തിയോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് ന്ധഇല്ല വാസ്തവമായി ഞാനല്ലന്ധ എന്നാണ് സൈദ് കോടതിയിൽ പറഞ്ഞതു. കൊല നടത്തിയത് മക്കളുടെ ആണ്സുഹ്ത്ര്തുക്കളോ ,അവരുമായി ബന്ധപെട്ടവരോ ആയിരിക്കമെന്നും ഡിഫെൻസിവ് അറ്റോർണി പറഞ്ഞു. കേസിൽ പ്രതിചേർക്കും എന്നു ഭയന്നാണ് ഒളിച്ചു കഴിഞ്ഞതെന്നും അറ്റോർണി ചൂണ്ടികാട്ടി.
അമേരിക്കയിലെ പത്തു മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ സൈദും ഉൾപ്പെട്ടിരുന്നു.ഈജിപ്തിൽ ജനിച്ചു വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെത്തിയ സായിദ് അമേരികണ്‍ പൗരത്വം സ്വീകരിച്ചിരുന്നു. അർഹിക്കുന്ന ശിക്ഷ ലഭിച്ചുവെന്നാണ് ഭാര്യ പട്രീഷ്യയുടെ പ്രതികരണം. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഡിഫെൻസിവ് അറ്റോർണി അറിയിച്ചു.