തിങ്കളാഴ്ച ഇല്ലിനോയിയിലെ ഹൈലാൻഡ് പാർക്കിൽ ആഘോഷ പരേഡ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു വെടിവയ്പ്. കെട്ടിടത്തിനു മുകളിൽനിന്നു കണ്ണിൽകണ്ടവരുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. അഞ്ചു പേർ സ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണു മരിച്ചത്. 30 പേർക്കു പരിക്കേറ്റു. ആഘോഷത്തിൻറെ ഭാഗമായി പടക്കം പൊട്ടിച്ചതാണെന്നാണു പലരും കരുതിയത്.
നോർത്ത് ഷിക്കാഗോയിൽ നിന്നും ഏകദേശം 25 മൈൽ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഹൈലാൻഡിൽ സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കുവാൻ കുട്ടികളും യുവാക്കളും ഉൾപ്പെടെ വലിയൊരു ജനകൂട്ടം എത്തിയിരുന്നു. റാലിക്കു നേരെ വെടിയുതിർത്തതിനുശേഷം, രക്ഷപ്പെട്ട് വാനിൽ സഞ്ചരിക്കുന്നതിനിടെയാണ് പ്രതിയായ ക്രിമൊയെ പോലീസ് പിടികൂടിയത്. യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ പ്രതി കീഴടങ്ങി.
വെടിയേറ്റവരിൽ മുതിർന്ന അഞ്ചുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. 26 പേരെ ഹൈലാൻഡ് പാർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
ആക്രമണത്തെ പ്രസിഡന്റ് ബൈഡനും പ്രഥമ വനിതയും അപലപിച്ചും. സ്വാതന്ത്ര്യദിനത്തിൽ ഇങ്ങനെ സംഭവിച്ചത് താങ്ങാനാവാത്ത വേദനയാണ്. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ പ്രസിഡന്റ് അഭിനന്ദിച്ചു.
ഷിക്കാഗോ ഗവർണർ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.