ഇരുപാർട്ടികൾക്കും 5050 കക്ഷി നിലയിൽ നിന്നും വ്യത്യസ്തമായി ഡമോക്രറ്റിക് പാർട്ടിയുടെ 50 അംഗങ്ങൾക്കൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയിലെ 14 അംഗങ്ങൾ അനുകൂലിച്ചു വോട്ടു ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗത്തു നിന്നും ജോണ് കോന്നന്റെ നേതൃത്വത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചത്.
ബൈഡൻ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതുപോലെ തോക്ക് വാങ്ങുന്നതിനുള്ള പ്രായ പരിധി 21 ആക്കമമെന്നതും, മാരക പ്രഹരശേഷിയുടെ തോക്കുകളുടെ വിൽപന ഒഴിവാക്കണമെന്നതും ബില്ലിലില്ല. മറിച്ചു 21 വയസിനു താഴെ തോക്കുവാങ്ങുന്നവരുടെ പശ്ചാത്തലം പരിശോധിക്കണമെന്ന നിർദേശവും മാനസിക അസ്വാസ്ഥ്യമുള്ളവരിൽ നിന്നും സമൂഹത്തിനു ഭീഷിണിയുതിർത്തുന്നവരിൽ നിന്നും തോക്കുകൾ പിടിച്ചുവാങ്ങുന്നതിനുള്ള വ്യവസ്ഥകൾ മാത്രമാണ് ബില്ലിലുള്ളത്.
വീണ്ടും ഈ ബിൽ വെള്ളിയാഴ്ച വോട്ടെടുപ്പിനു വരും. അതിനുശേഷം യുഎസ് ഹൗസ് ബിൽ പാസാക്കേണ്ടതുണ്ട്. 1994നു ശേഷമാണ് ഇത്രയും കർശനമായ നിയമനിർമാണം നടപ്പാക്കുന്നത്. നിലവിലുള്ള തോക്ക് ഉടമസ്ഥർക്ക് ഈ നിയമം മൂലം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകയില്ലെന്നും ബിൽ ഉറപ്പുനൽകുന്നു.