പട്ടാളക്കാരന്റെ വേഷം ധരിച്ചെത്തിയ തോക്കുധാരി സൂപ്പർ മാർക്കറ്റിലുണ്ടായിരുന്ന ആളുകൾക്ക് നേരെ വെടിയുക്കുകയായിരുന്നു. അക്രമി സൂപ്പർമാർക്കറ്റിലേക്ക് ആദ്യം കയറുകയും മുന്നിൽ കണ്ട മൂന്നു പേരെ വെടിവച്ചു വീഴ്ത്തിയശേഷം പുറത്തിറങ്ങി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സമീപത്തുള്ളവർക്കുനേരെ വെടിയുതിർക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. വെടിയുണ്ട ഏൽക്കാത്ത വെസ്റ്റ് ധരിച്ചെത്തിയ അക്രമിയുടെ നേർക്കു സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി നോക്കിയിരുന്ന റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ രണ്ടു റൗണ്ട് വെടിവച്ചുവെങ്കിലും വെസ്റ്റിൽ തട്ടി വീഴുകയായിരുന്നു. അക്രമി തിരിച്ചു വെടിവച്ചതിൽ സെക്യൂരിറ്റി പോലീസുകാരനും കൊല്ലപ്പെട്ടു.
പ്രതി ഹെൽമറ്റിൽ ഉറപ്പിച്ചിരുന്ന ക്യാമറയിലൂടെ വെടിവെപ്പ് ലൈവ് ആയി പുറത്തേക്കു അയച്ചിരുന്നു അക്രമിയുടെ ഉദ്ദേശം വംശീയ പ്രേരിതമാന്നെന്നു പോലീസ് കരുതുന്നു. വെടിവച്ച യുവാവ് വെളുത്ത വർഗക്കാരനാണെന്നും കൊല്ലപ്പെട്ടവർ ഭൂരിഭാഗവും കറുത്ത വർഗകാരുമാണെന്നു എറി കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ജോണ് ജെ ഫ്ലൈൻ പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.