കാലവര്‍ഷം: ജില്ലാ ഭരണകൂടം സുസജ്ജം

02:16 AM Jun 11, 2023 | Deepika.com
കോട്ടയം: കാലവര്‍ഷത്തെ നേരിടാന്‍ ജില്ലയിലെ വകുപ്പുകള്‍ സുസജ്ജമെന്ന് അധികൃതര്‍. വാര്‍ഡ്തലത്തില്‍ വരെയുള്ള മുന്നൊരുക്ക യോഗങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ മുന്നൊരുക്ക യോഗത്തില്‍ തീരുമാനം. കൂട്ടിക്കല്‍ പോലുള്ള ദുരന്തങ്ങള്‍ മുന്നില്‍ക്കണ്ടാണ് തയാറെടുപ്പുകള്‍ നടത്തുന്നത്.

മണ്ണിടിച്ചിലും നീരൊഴുക്കു കൂടുതലുള്ള സ്ഥലങ്ങളും എക്കല്‍ കൂടുതലായി അടിയുന്ന പ്രദേശങ്ങളും കണ്ടെത്തി അപകടങ്ങള്‍ കുറയ്ക്കാനുള്ള തയാറെടുപ്പുകള്‍ ദുരന്തനിവാരണ സേനയുടെയും റവന്യു വകുപ്പിന്‍റെയും നേതൃത്വത്തില്‍ ആരംഭിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഏകോപിപ്പിച്ചാണ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. താലൂക്കുമുതല്‍ വില്ലേജുതലംവരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തും.

ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഉണ്ടാകും. ക്യാമ്പുകള്‍ വേണ്ടിവരുന്ന പ്രദേശങ്ങളില്‍ എവിടെയൊക്കെ ക്യാമ്പുകളാക്കാമെന്ന് മുന്‍കൂട്ടി തീരുമാനിക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കഭീഷണി കണക്കിലെടുത്ത് വേണ്ടിവന്നാല്‍ ആളുകളെ ഒഴിപ്പിക്കുന്നതിന് ടിപ്പര്‍ ലോറികളുടെ സഹകരണം ഉറപ്പാക്കും. അടിയന്തര സാഹചര്യങ്ങളെ നേരിടാനും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കാനും ഡോക്ടര്‍മാരും ആംബുലന്‍സും അടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കും.

മഴക്കാലരോഗങ്ങളെ നേരിടാൻ പ്രത്യേക ക്യാമ്പുകൾ

മഴക്കാലരോഗങ്ങളെ നേരിടാനായി പ്രത്യേകക്യാമ്പുകള്‍ തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ അറിയിച്ചു. എലിപ്പനി, ഡെങ്കി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്ലീച്ചിംഗ് പൗഡറിന് ദൗര്‍ലഭ്യം നേരിട്ടാല്‍ പരിഹരിക്കാന്‍ ലോക്കല്‍ പര്‍ച്ചേസിന് അനുമതി നല്‍കിട്ടിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.

ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറുന്നവരുടെ കന്നുകാലികളെ പരിചരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് നിര്‍ദേശമുയര്‍ന്നു. ജില്ലയിലെ 90 ശതമാനം റോഡുകളിലും അറ്റകുറ്റപ്പണിക്ക് സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പും അറിയിച്ചു.

മന്ത്രി വി.എന്‍. വാസവന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കളക്ടര്‍, എംപിമാര്‍, എംഎല്‍എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ പോലീസ് ചീഫ്, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷരും സെക്രട്ടറിമാരും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം

ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍, മരം മുറിക്കുന്നതിനുള്ള സാധനങ്ങള്‍, വോളണ്ടിയര്‍മാര്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലയിലെ തഹസില്‍ദാര്‍മാര്‍ അറിയിച്ചു.

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ദുരന്തനിവാരണ പ്രകാരമുള്ള അനുമതിക്ക് കാക്കേണ്ടെന്നും പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള നോട്ടീസ് നല്‍കണമെന്നും മുറിച്ചുമാറ്റിയില്ലെങ്കില്‍ മരം മുറിച്ചുനീക്കിയശേഷം ഉടമകളില്‍നിന്ന് പണം ഈടാക്കണമെന്നും തദ്ദേശവകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ബിനു ജോണ്‍ അറിയിച്ചു. എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. അടിയന്തരഘട്ടങ്ങളില്‍ ലഭ്യമാക്കേണ്ട വാഹനങ്ങളുടെ പട്ടിക കണ്‍ട്രോള്‍ റൂമില്‍ ലഭ്യമായിരിക്കണം. തദ്ദേശ സ്ഥാപന അധ്യക്ഷമാരുടെ നേതൃത്വത്തില്‍ ക്യാമ്പ് മാനേജ്മെന്‍റ് സംവിധാനം ഒരുക്കും.

വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങള്‍ അടക്കമുള്ളവ ജില്ലയിലെ എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ പരിശോധിച്ചിട്ടുണ്ടെന്നു ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ ആറുകള്‍ക്കും തോടുകള്‍ക്കും സമീപം ആളുകള്‍ സെല്‍ഫിയെടുത്തും മറ്റും അപകടങ്ങളില്‍പ്പെടുന്നത് ഒഴിവാക്കാന്‍ ബോധവത്കരണം നടപ്പാക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.